ചെന്നൈ: ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ പ്രകീ ർത്തിച്ച് തമിഴ് സൂപ്പർതാരം രജനീകാന്ത്. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ബി.ജെ.പി സർക്കാറിൻെറ തീരുമാനത്തെ അഭിനന്ദിക്കുകയാണെന്ന് രജനീകാന്ത് പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കി കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ച് അമിത് ഷാ പാർലമെൻറിൽ നടത്തിയ പ്രസംഗം ഗംഭീരമായിരുന്നു. അമിത് ഷാ-മോദിയും കൃഷ്ണനേയും അർജുനനേയും പോലെയാണ്. അവരെന്താണെന്ന് അവർക്ക് മാത്രമേ അറിയു. നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളിലൂടെ രാജ്യത്തിനും നല്ലത് വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനേയും രജനീകാന്ത് അഭിനന്ദിച്ചു. ജനങ്ങളുടെ ക്ഷേമം മാത്രം മുൻ നിർത്തി പ്രവർത്തിക്കുന്നയാളാണ് വെങ്കയ്യനായിഡുവെന്ന് രജനീകാന്ത് പറഞ്ഞു. അബദ്ധത്തിൽ അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായി മാറുകയായിരുന്നുവെന്നും ആത്മീയ നേതാവാകേണ്ട വ്യക്തിയാണ് വെങ്കയ്യ നായിഡുവെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.