വിവരാവകാശ നിയമം: പ്രധാനമന്ത്രിയുടെ ഒാഫിസിൽ ലഭിച്ചത് 12,500 അപേക്ഷകൾ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഒാഫിസ്  2016-17 കാലയളവിൽ വിവരാവകാശ നിയമപ്രകാരം സ്വീകരിച്ചത് 12,500 അപേക്ഷകൾ. 2012നു ശേഷം ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ഇക്കാലയളവിലാണ്.

മറുപടി തൃപ്തികരമല്ലാത്തവർ അപ്പീലും നൽകി. 2015-16 വർഷത്തിൽ 11,138 അപേക്ഷകളാണ് ലഭിച്ചത്. വിവരാവകാശ നിയമപ്രകാരം വാർത്ത ഏജൻസിയായ പി.ടി.െഎക്കാണ് പ്രധാനമന്ത്രിയുടെ ഒാഫിസ് മറുപടി നൽകിയത്. 

2013-14: 7077,  2012-13: 5,828 എന്നിങ്ങനെയാണ് മറ്റു വർഷങ്ങളിലെ കണക്ക്. 2016-17ൽ  1306 അപേക്ഷകൾ തള്ളി. എന്നാൽ, എത്ര അപേക്ഷകൾ പരിഗണനയിലുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസ് വെളിപ്പെടുത്തിയില്ല.

Tags:    
News Summary - RTI: 12,500 Applications in Prime Minister Office -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.