ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഒാഫിസ് 2016-17 കാലയളവിൽ വിവരാവകാശ നിയമപ്രകാരം സ്വീകരിച്ചത് 12,500 അപേക്ഷകൾ. 2012നു ശേഷം ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ഇക്കാലയളവിലാണ്.
മറുപടി തൃപ്തികരമല്ലാത്തവർ അപ്പീലും നൽകി. 2015-16 വർഷത്തിൽ 11,138 അപേക്ഷകളാണ് ലഭിച്ചത്. വിവരാവകാശ നിയമപ്രകാരം വാർത്ത ഏജൻസിയായ പി.ടി.െഎക്കാണ് പ്രധാനമന്ത്രിയുടെ ഒാഫിസ് മറുപടി നൽകിയത്.
2013-14: 7077, 2012-13: 5,828 എന്നിങ്ങനെയാണ് മറ്റു വർഷങ്ങളിലെ കണക്ക്. 2016-17ൽ 1306 അപേക്ഷകൾ തള്ളി. എന്നാൽ, എത്ര അപേക്ഷകൾ പരിഗണനയിലുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസ് വെളിപ്പെടുത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.