ശശികലയും എടപ്പാടിയും ഒരേസമയം അപ്പോളോ ആശുപത്രിയിൽ

ചെന്നൈ: വി.കെ. ശശികലയും മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഒരേസമയത്ത് ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയത് രാഷ്ട്രീയകേന്ദ്രങ്ങളിൽ കൗതുകമുണർത്തി. അണ്ണാ ഡി.എം.കെയിൽ രാഷ്ട്രീയ ശത്രുതയിൽ കഴിയുന്നവരാണ് ഇവർ.

ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അണ്ണാ ഡി.എം.കെ പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനനെ സന്ദർശിക്കാനാണ് ഇരുവരുമെത്തിയത്. ശശികല എത്തിയതോടെ എടപ്പാടി ആശുപത്രി വിട്ടു.

താമസിയാതെ പാർട്ടിയിൽ സജീവമാവുമെന്നാണ് ശശികല പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് അവർ സംസ്ഥാനത്തെ പ്രധാന പ്രവർത്തകരുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ട്. അതേസമയം, ഒരു കാരണവശാലും ശശികലയെ പാർട്ടിയിൽ തിരിച്ചെടുക്കില്ലെന്നാണ് എടപ്പാടിയുടെ നിലപാട്.

Tags:    
News Summary - Sasikala and Edappadi were admitted to the Apollo Hospital at the same time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.