ന്യൂഡൽഹി: സ്കൂളുകളിൽ വിദ്യാർഥികളുടെ റോൾ നമ്പർ വിളിക്കുേമ്പാൾ ഹാജർ പറയുന്നതിനു പകരം ’ജയ്ഹിന്ദ്’ എന്ന് പറയണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി. ഒക്ടോബർ ഒന്നു മുതൽ മധ്യപ്രദേശിെല സത്ന ജില്ലയിലെ എല്ലാ സ്കൂളുകളിലും ഇൗ നിർദേശം നടപ്പിലാക്കണമെന്നും മന്ത്രി വിജയ് ഷാ ആവശ്യെപ്പട്ടു.
ജില്ലയിൽ ഇത് വിജയകരമായി പ്രവർത്തികമാക്കാനായാൽ സംസ്ഥാനം ഒട്ടാകെ നടപ്പിൽ വരുത്താനാണ് തീരുമാനം. നിലവിൽ ഇത് സ്വകാര്യ സ്കൂളുകൾക്ക് മാത്രം നൽകിയ നിർേദശമാണ്. രാജ്യ സ്നേഹവുമായി ബന്ധപ്പെട്ടതായതിനാൽ എല്ലാവരും അനുസരിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാെൻറ അഭിപ്രായം തേടിയ ശേഷമെ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാൻ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകരുടെയും പ്രിൻസിപ്പൽമാരുംടെയും ജന ശിക്ഷകരുടെയും യോഗത്തിലാണ് ജയ്ഹിന്ദ് പറയണമെന്ന നിർദേശം മന്ത്രി മുന്നോട്ടുെവച്ചത്.
ദിവസവും ദേശീയ പതാക ഉയർത്തണമെന്നും ദേശീയഗാനം ആലപിക്കണമെന്നും മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.