വളർത്തുനായ്ക്കളെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് വെടിവെപ്പിൽ; രണ്ട് മരണം

ഭോപാൽ: മധ്യപ്രദേശിൽ വളർത്തുനായകളെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറോളം പേർ പരിക്കുകളോടെ ചികിത്സയിലാണ്. വെടിവെപ്പിൽ രാഹുൽ (28), വിമൽ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ രാജ്പൽ രാജാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിലെ ഇൻഡോറിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. രാജാവത്തിന്‍റെ വളർത്തുനായയും അയൽവാസിയുടെ നായയും തമ്മിൽ നടന്ന കടിപിടിയാണ് വെടിവെപ്പിൽ കലാശിച്ചത്. ിരുനായകളും തമ്മിൽ കടിപിടി തുടർന്നതോടെ രാജാവത്തും അയൽവാസിയായ യുവാവും തമ്മിൽ തർക്കമുണ്ടായി. തർക്കം കണ്ട് ഓടിക്കൂടിയ നാട്ടുകാരിൽ പലരും രാജാവത്തിനെ എതിർത്തതോടെ ക്ഷുഭിതനായ ഇയാൾ വീട്ടിലേക്ക് പോയി തോക്ക് എടുത്ത് വരികയായിരുന്നു. ആദ്യം ആകാശത്തേക്ക് വെടിവെച്ച പ്രതി പിന്നീട് കൂടിനിന്ന ജനങ്ങൾക്കിടയിലേക്കും വെടിയുതിർക്കുകയായിരുന്നു. 

Tags:    
News Summary - Scuffle over pet dogs, 2 died in firing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.