ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചയിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് എൻ.ഡി.എ സഖ്യകക്ഷിയായ ശിവസേന.
രാഹുൽ ഗാന്ധി ബിരുദം നേടിയത് യാഥാർഥ രാഷ്ട്രീയക്കളരിയിൽ നിന്നാണ് എന്ന് ഇൗ നടപടികളിലൂടെ വ്യകതമായതായി സേന വക്താവ് സഞ്ജയ് റൗത്ത് പറഞ്ഞു. രാജ്യം ഭരിക്കാൻ രാഹുൽ കഴിവു തെളിയിച്ചതായി സമ്മതിച്ച യു.പി.എക്ക് പുറത്തുള്ള ആദ്യ പാർട്ടിയും ശിവസേനയായിരുന്നു.
പ്രസംഗത്തിനൊടുവിൽ പ്രധാനമന്ത്രിയെ ആശ്ലേഷിച്ച രാഹുലിെൻറ നടപടി മോദിക്ക് ഞെട്ടലായിരുന്നുവെന്നും സേന പറഞ്ഞു. മോദിയെ സംബന്ധിച്ചിടത്തോളം അതൊരു ആശ്ലേഷമായിരുന്നില്ല, ഞെട്ടലായിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. ജനങ്ങൾ പറയുന്നത് ഇത് നാടകമാണെന്നാണ്. എന്നാൽ രാഷ്ട്രീയത്തിൽ എപ്പോഴും നാടകമുണ്ട് എന്നും റൗത്ത് പറഞ്ഞു.
അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെങ്കിലും ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്‍ഗാന്ധിയായിരുന്നുവെന്ന് ശിവസേന മുഖപ്പത്രമായ സാമ്‌നയും ചൂണ്ടിക്കാട്ടി. ബെഞ്ചില്‍ നിന്നും ഇറങ്ങി വന്ന് പ്രധാനമന്ത്രിയെ രാഹുല്‍ കെട്ടിപിടിക്കുന്ന ചിത്രമടക്കം ഉള്‍പ്പെടുത്തി വലിയ വാര്‍ത്ത നല്‍കിയാണ് സാമ്‌ന രാഹുലിെൻറ ലോക്സഭാ പ്രകടനത്തെ അഭിനന്ദിച്ചത്.
കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയ ചർച്ചയിലോ വോെട്ടടുപ്പിലോ പെങ്കടുക്കാതെ ശിവസേന വിട്ടു നിന്നിരുന്നു. പ്രസംഗത്തെയും മോദിയെ കെട്ടിപ്പിടിച്ച നടപടിയെയും ബി.ജെ.പിയും ലോക് സഭാ സ്പീക്കർ സുമിത്ര മഹാജനും വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.