ജനാധിപത്യത്തിൻെറ നാല് തൂണുകളും ചിതലരിച്ചു –ശിവസേന

മുംബൈ: ജനാധിപത്യത്തി‍െൻറ നാല് തൂണുകളും ചിതലരിച്ചതായി എൻ.ഡി.എ സഖ്യകക്ഷിയായ ശിവസേന. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ നൽകിയ അപേക്ഷ രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളിയതിനെ വിമർശിച്ച് പാർട്ടി മുഖപത്രം ‘സാമ്ന’യിലെ മുഖപ്രസംഗത്തിലാണ് ജനാധിപത്യം തകർച്ചയിലാണെന്ന് സേന പറയുന്നത്.

പ്രതിപക്ഷപാർട്ടികളുടെ അപേക്ഷ വെങ്കയ്യ നായിഡു തള്ളിയത് തങ്ങളെ ആശ്ചര്യപ്പെടുത്തിയില്ലെന്നും മുഖപ്രസംഗം പറയുന്നു. ചിതലരിച്ച് ജനാധിപത്യത്തി‍െൻറ തൂണുകൾ പൊള്ളയായിമാറി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ആർക്കും അധികകാലം ഭരണത്തിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. ഇംപീച്ച് ചെയ്യാനുള്ള അപേക്ഷ തള്ളിയത് നിയമ, സാങ്കേതികവിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ്. എന്നാൽ, അത്തരം വിഷയങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും അപേക്ഷ സ്വീകരിക്കില്ല. യോഗ്യത എന്ന പദത്തിന് ഇക്കാലത്ത് ഒരർഥവുമില്ലെന്നും ‘സാമ്ന’ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - shiv sena- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.