വിവാദ, തീവ്ര വലതുപക്ഷ ഹിന്ദുത്വ നേതാവിന്റെ കാൽക്കൽ വീണ് അനുഗ്രഹം തേടി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധ മൂർത്തി. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നടന്ന പരിപാടിയിൽ സംബന്ധിക്കവെയാണ് സംഭവം. വിവാദ തീവ്ര വലതുപക്ഷ ഹിന്ദുത്വ നേതാവും ശിവപ്രതിഷ്ഠാൻ സ്ഥാപകനുമായ സംഭാജി ഭിഡെയിൽ നിന്നാണ് സുധ അനുഗ്രഹം വാങ്ങിയത്. യു. കെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാ മാതാവണ് സുധ മൂർത്തി.
ആർ.എസ്.എസ് മുൻ നേതാവ് കൂടിയാണ് ഭിഡെ. 2018ൽ ഭീമാ കൊറേഗാവ് സംഭവത്തിൽ കല്ലെറിഞ്ഞ് അക്രമത്തിന് പ്രേരിപ്പിച്ചതിന് അറസ്റ്റിലായവരിൽ ഒരാൾകൂടിയാണ്. അടുത്തിടെ വനിതാ മാധ്യമപ്രവർത്തകയോട് പൊട്ട് ധരിച്ചില്ലെങ്കിൽ തന്നോട് സംസാരിക്കേണ്ട എന്ന് ഭിഡെ പറഞ്ഞത് വിവാദമായിരുന്നു. മാധ്യമപ്രവർത്തകയെ ഭാരത മാതാവിനോട് ഉപമിച്ച ഭിഡെ ഭാരത മാതാവ് വിധവയല്ല എന്ന പരാമർശവും നടത്തിയിരുന്നു. സുധ മൂർത്തിയുടെ പ്രവൃത്തിയിൽ സന്തോഷമറിയിച്ച് അവരെ അഭിനന്ദിച്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ രംഗത്തെത്തി. അതേസമയം, സുധ മൂത്തി അവരുടെ തനിനിറം പുറത്തെടുത്തെന്ന് ആം ആദ്മി പാർട്ടി നേതാവ് പ്രീതി ശർമ മോനോൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.