രാംപൂർ: ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാന കൊല. സംഭവത്തിൽ 16കാരിയെ ശ്വാസം മുട്ടിച്ചു െകാന്നശേഷം കത്തിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചതായി രാംപൂർ എസ്.പി കെ.കെ. ചൗധരി പറഞ്ഞു. കൊല നടന്ന് ഒമ്പത് ദിവസത്തിനുശേഷമാണ് അറസ്റ്റ് നടന്നത്. സ്കൂളിൽ കൂടെ പഠിച്ചിരുന്ന ആൺകുട്ടിയുമായുണ്ടായിരുന്ന മകളുടെ ബന്ധമാണ് പിതാവിനെ കൊലക്ക് പ്രേരിപ്പിച്ചത്. കൊലപാതകം നടന്നതിെൻറ പിറ്റേദിവസം വയലിൽ പാതി കത്തിക്കരിഞ്ഞ നിലയിലാണ് പെൺകുട്ടിയുടെ ജഡം കണ്ടെത്തിയത്. കൊല നടത്തിയശേഷം പിതാവ് കശ്മീരിലേക്ക് തീർഥാടനത്തിന് പോയിരുന്നുവെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.