ന്യൂഡൽഹി: താജ്മഹൽ ചതുഷ്കോണ മേഖലയുടെ (ടി.ടി.ഇസഡ്) പരിപാലനത്തിെൻറ ഉത്തരവാദിത്തം കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയ സെക്രട്ടറിക്കും ആഗ്ര ഡിവിഷൻ കമീഷണർക്കുമാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. താജ്മഹലിെൻറ സംരക്ഷണ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുത്തേ മതിയാകൂ എന്ന് ജസ്റ്റിസ് മദൻ ബി. ലോകുറും ദീപക് ഗുപ്തയും അംഗങ്ങളായ ബെഞ്ച് ജൂലൈ 26 വ്യക്തമാക്കിയിരുന്നു.
കേന്ദ്ര, ഉത്തർപ്രദേശ് സർക്കാറുകളുടെ ഏത് വകുപ്പുകൾക്കാണ് താജ് മേഖലയുടെ പരിപാലന, സംരക്ഷണ ചുമതലയെന്ന് അറിയിക്കാനും കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി അന്ന് ആവശ്യപ്പെട്ടിരുന്നു. താജിലെ ശവകുടീരത്തിെൻറ പരിപാലന ഉത്തരവാദിത്വം തങ്ങളുടെ ഡയറക്ടർ ജനറലിനാണെന്ന് ആർക്കിയേളാജിക്കൽ സർവേ ഒാഫ് ഇന്ത്യയും (എ.എസ്.െഎ) കോടതിയെ അറിയിച്ചു. താജ്മഹലിനെക്കുറിച്ചുള്ള ഒരു പദ്ധതി 2013ൽതന്നെ യുനെസ്കോക്ക് തങ്ങൾ സമർപ്പിച്ചിരുന്നതായും എ.എസ്.െഎ അറിയിച്ചു.
അഞ്ചുവർഷം മുമ്പ് നൽകിയ ഈ പദ്ധതി കാരണമാവും യുനെസ്കോ പോലുള്ള സംഘടന താജ്മഹലിെൻറ സ്ഥിതിയിൽ ആശങ്കപ്രകടിപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. യുനെസ്കോയുടെ ആശങ്കയെക്കാൾ വലുതാണ് നമ്മുടേതെന്ന് ബെഞ്ച് പറഞ്ഞു. താജ്മഹലിെൻറ ലോക പൈതൃക പദവി യുനെസ്കോ പിൻവലിച്ചാൽ ഭവിഷ്യത്ത് എന്തായിരിക്കുമെന്നും കോടതി ചോദിച്ചു.
താജ്മഹൽ സംരക്ഷണത്തിനുള്ള കരട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാത്തതിന് ഉത്തർപ്രദേശ് സർക്കാറിനെ രൂക്ഷമായി വിമർശിച്ച കോടതി ശവകുടീരത്തിെൻറ സംരക്ഷണത്തിന് ചുമതലപ്പെട്ട എ.എസ്.െഎയുമായി അതിനായി ചർച്ചപോലും നടത്താത്തതിൽ അതിശയം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.