ശ്രീനഗർ: ജമ്മു-കശ്മീരിലെ അതിസുരക്ഷ മേഖലയായ ഗുപ്കറിലുള്ള ഔദ്യോഗിക ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്‍റുമായ മഹ്ബൂബ മുഫ്തിക്ക് നോട്ടീസ്. കുറച്ചുദിവസം മുമ്പ് തനിക്ക് നോട്ടീസ് ലഭിച്ചതായി മഹ്ബൂബ അറിയിച്ചു. ഈ നോട്ടീസ് പ്രതീക്ഷിച്ചിരുന്നതായി അവർ പറഞ്ഞു.
ബംഗ്ലാവ് ജമ്മു-കശ്മീർ മുഖ്യമന്ത്രിക്കുള്ളതാണെന്നാണ് നോട്ടീസിലുള്ളത്. എന്നാൽ, തന്‍റെ പിതാവായ മുഫ്തി മുഹമ്മദ് സഈദിന് അദ്ദേഹം മുഖ്യമന്ത്രിപദവി ഒഴിവായശേഷം 2005 ഡിസംബറിൽ അനുവദിച്ചുകിട്ടിയതാണ് ഈ സ്ഥലം. അതിനാൽ ഭരണകൂടത്തിന്‍റെ അവകാശവാദം ശരിയല്ല. ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്ന് മഹ്ബൂബ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.