കശ്മീരിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ കൊല: ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി.ആര്‍.എഫ്.) ഏറ്റെടുത്തു. ലഷ്‌കറെ ത്വയ്ബയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകര സംഘടനയാണിത്.

കുല്‍ഗാം ജില്ലയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍, ഉമര്‍ റംസാന്‍ ഹജന്‍, ഉമര്‍ റാഷിദ് ബീഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.

കാറില്‍ വരികയായിരുന്ന ബി.ജെ.പി പ്രര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.