നുഴഞ്ഞു കയറ്റക്കാരെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു; പൗരത്വം തെളിയിച്ച് മുസ്ലിം ദമ്പതികൾ

മുംബൈ: ബംഗ്ലാദേശ് നുഴഞ്ഞു കയറ്റക്കാരെന്ന് ആരോപിച്ച് മുംബൈ െപാലീസ് അറസ്റ്റ് ചെയ്ത മുസ്ലിം ദമ്പതിക ൾ പൗരത്വം തെളിയിച്ചു. 45കാരനായ അബ്ബാസ് ഷെയിഖും ഭാര്യ റാബിയക്ത്തുൻ ഷെയ്ഖുമാണ് കോടതിയിൽ രേഖകൾ സമർപ്പിച്ച് പൗരത്വം തെളിയിച്ചത്. മുംബൈ മജിസ്ട്രേറ്റ് കോടതി ഇരുവരെയും വെറുതെ വിട്ടു.

ഇവരുടെ കൈവശമുള്ള തെരഞ്ഞെടു പ്പ് തിരിച്ചറിയൽ കാർഡ് പൗരത്വം തെളിയിക്കാൻ പര്യാപ്തമാണെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. പാസ്പോർട്ട് നിയമത്തിലേയും ഫോറിനേഴ്സ് ആക്ടിലേയും വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നത്. അബ്ബാസ് ഖാൻ പൗരത്വം തെളിയിക്കുന്നതിനായി ആധാർ കാർഡ്, പാൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഹെൽത്ത് കാർഡ്, റേഷൻ കാർഡ് എന്നിവ കോടതിയിൽ സമർപ്പിച്ചു.

റാബിയക്ത്തുൻ ആധാർ കാർഡും പാൻകാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമാണ് സമർപ്പിച്ചത്.
ആധാർ കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന് വ്യക്തമാക്കിയ കോടതി തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഇതിനുള്ള രേഖയാണെന്നും അറിയിച്ചു.

2017ലാണ് മുംബൈ പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ഇരുവരും അറസ്റ്റിലായത്. ബംഗ്ലാദേശ് നുഴഞ്ഞു കയറ്റക്കാർ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയ്ഡ്.

Tags:    
News Summary - They've Proved Their Citizenship': Mumbai Court Acquits Muslim Couple-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.