ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കർഷകർ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന 'ഡൽഹി ചലോ' മാർച്ചിനിടെ ഭക്ഷണമൊരുക്കി മുസ്ലിം പള്ളികൾ.
പള്ളിയിൽ ഭക്ഷണമൊരുക്കുന്നതിൻെറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സി.എ.എ-എൻ.ആർസി വിരുദ്ധ സമരകാലത്ത് തങ്ങൾക്ക് ഭക്ഷണമൊരുക്കിയ കർഷകർക്ക് പ്രത്യുപകാരമായാണ് ഭക്ഷണം നൽകുന്നതെന്ന് ട്വിറ്ററിൽ ചിത്രം പങ്കുവെച്ച് ഒരാൾ കുറിച്ചു.
ഭക്ഷണം വേണ്ട കർഷകർക്ക് ബന്ധപ്പെടാനായി പള്ളികളുടെ മൊബൈൽ നമ്പറും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമരം അടിച്ചമർത്താൻ പൊലീസ് ശ്രമിക്കുന്നതിനെ തുടർന്ന് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.