അൽ ഖാഇദയുമായി ബന്ധമുള്ള രണ്ടു പേർ അസമിൽ അറസ്റ്റിൽ

ഗുവാഹത്തി: അൽ ഖാഇദ ഇന്ത്യൻ സബ്കോന്‍റിനെന്‍റ് (എ.ക്യു.ഐ.എസ്), അൻസാറുല്ല ബംഗ്ല ടീം (എ.ബി.ടി) എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേർ അറസ്റ്റിൽ. അസമിലെ ഗോൾപാറ ജില്ലയിൽ നിന്നാണ് അബ്ദു സുബാൻ, ജലാലുദ്ദീൻ ഷേഖ് എന്നീ രണ്ടു പേരെ പൊലീസ് പിടികൂടിയത്.

അബ്ദു സുബാൻ, മോർനോയ് പൊലീസ് സ്റ്റേഷൻ പരിധിയിലെ തികുനിയ ശാന്തിപൂർ പള്ളിയിലെ ഇമാമും ജലാലുദ്ദീൻ ഷേഖ്, മതിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിലപ്പാറ നതൂർ പള്ളിയിലെ ഇമാമും ആണ്.

ഭീകരരുമായി ബന്ധമുള്ള അബ്ബാസ് അലിയെ ജൂലൈയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇന്ന് അറസ്റ്റിലായവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന് ഗോൾപാറ ജില്ല പൊലീസ് സുപ്രണ്ടന്‍റ് വി.വി. രാകേഷ് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

പിടികൂടിയവരുടെ വീടുകളിൽ നടത്തിയ തെരച്ചിലിൽ ഭീകരസംഘടനയുമായി ബന്ധമുള്ള പുസ്തകങ്ങൾ, പോസ്റ്ററുകൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, തിരിച്ചറിയൽ കാർഡുകൾ എന്നിവ പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ ജൂലൈ 28ന് എ.ക്യു.ഐ.എസ്, എ.ബി.ടി എന്നീ സംഘടനകളുമായി ബന്ധമുള്ള 12 പേരെ സംസ്ഥാനത്ത് നിന്ന് അസം പൊലീസ് പിടികൂടിയിരുന്നു.

Tags:    
News Summary - Two suspected terrorists with Al-Qaeda links arrested in Assam's Goalpara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.