വൊളോദിമിർ സെലൻസ്കി ടൈം പേഴ്സൺ ഓഫ് ദ ഇയർ

വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ പേഴ്സൺ ഓഫ് ദ ഇയറായി തെരഞ്ഞെടുത്ത് ടൈം മാസിക. ചെറുത്തുനിൽപ്പിന്റേയും ജനാധിപത്യത്തിന്റെയും പ്രതീകമായി സെലൻസ്കി മാറിയെന്ന് ടൈം മാസിക വിലയിരുത്തി. റഷ്യയുടെ അധിനിവേശത്തിനിടയിലും അദ്ദേഹം രാജ്യത്തെ നയിക്കുന്നത് തുടരുകയാണെന്നും മാസിക പറയുന്നു.

ഭയം പോലെ ആളുകൾക്കിടയിൽ പടർന്നു പിടിക്കാൻ ധൈര്യത്തിനും കഴിയുമെന്ന് സെലൻസ്കി തെളിയിച്ചുവെന്ന് ടൈം മാസിക പറയുന്നു. സ്വാതന്ത്ര്യ സംരക്ഷണത്തിനായി ജനങ്ങളെ ഒന്നുചേരാൻ പ്രേരിപ്പിച്ചതിനും ജനാധിപത്യത്തിന്റെ ചില ദുർബലതകൾ ലോകത്തെ ഓർമിപ്പിച്ചതിനും സെലൻസ്കിക്ക് പുരസ്കാരം നൽകുന്നുവെന്ന് ടൈം മാസികയുടെ എഡിറ്റർ ഇൻ ചീഫ് അറിയിച്ചു.

റഷ്യൻ അധിനിവേശത്തിന് ശേഷം ജനങ്ങൾക്കൊപ്പം നിന്ന് പോരാടാൻ സെലൻസ്കിയും എത്തിയിരുന്നു. സെലൻസ്കിയുടെ നേതൃത്വത്തിൽ വലിയ ചെറുത്തുനിൽപ്പാണ് യുക്രെയ്ൻ ജനത നടത്തിയത്.

Tags:    
News Summary - Ukraine's Volodymyr Zelenskyy is TIME Person of the Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.