ന്യൂഡൽഹി: ഏപ്രിൽ ഒന്നിനു തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച രാവിലെ 11ന് ലോക്സഭയിൽ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബജറ്റ് അവതരണം.
ബജറ്റിന് മുന്നോടിയായി 10.15ന് കേന്ദ്ര മന്ത്രിസഭായോഗം നടക്കും. അടുത്തവർഷം സാമ്പത്തിക രംഗം എട്ടുമുതൽ 8.5 ശതമാനം വളർച്ചനിരക്ക് കൈവരിക്കുമെന്ന് സാമ്പത്തിക സർവേ അവതരിപ്പിച്ചിരുന്നു. മാർച്ച് 31ന് അവസാനിക്കുന്ന നടപ്പുവർഷം 9.2 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് സാമ്പത്തിക പ്രവർത്തനങ്ങൾ തിരിച്ചെത്തിയെന്നും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ സജ്ജമാണെന്നും സർവേ വിലയിരുത്തി.
കോവിഡ് സൃഷ്ടിച്ച പിന്നോട്ടടികൾ മറികടക്കാൻ പ്രധാനമായും അടിസ്ഥാന സൗകര്യ വികസനം, ഊർജിത സ്വകാര്യവത്കരണം, വിഭവ സമാഹരണം എന്നിവക്ക് ബജറ്റ് ഊന്നൽ നൽകിയേക്കും. യു.പി അടക്കം അഞ്ചുനിയമസഭകളിലേക്ക് തെരഞ്ഞെടുപ്പു നടക്കുന്നതിടയിൽ വരുന്ന ബജറ്റ് ഗ്രാമീണ മേഖലക്ക് പ്രത്യേക പരിഗണന നൽകുമെന്നും കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.