വ്യാപാര മുൻഗണനയിൽ നിന്ന് ഒഴിവാക്കുന്ന യു.എസ് തീരുമാനം ദൗർഭാഗ്യകരമെന്ന് ഇന്ത്യ

ന്യുഡൽഹി: വികസ്വര രാജ്യങ്ങൾക്ക് നൽകി വരുന്ന വ്യാപാര മുൻഗണനയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള യു.എസ് തുരുമാനം ദൗർഭാഗ്യകരമെന്ന് ഇന്ത്യ. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ധാരണയിലെത്താൻ യു.എസ് അഭ്യർഥിച്ചതനുസരിച്ച് ഇന്ത്യ ഒരു നിർദേശം വെച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഇൗ ആവശ്യം യു.എസ് സ്വീകരിച്ചില്ലെന്നും വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസിൽ (ജി.എസ്.പി) നിന്ന് ഇന്ത്യയെ പുറത്താക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആവർത്തിച്ചതോടെയാണ് ഇന്ത്യ പ്രസ്താവന ഇറക്കിയത്. യു.എസിനേയും മറ്റേതൊരു രാജ്യത്തേയും പോലെ ഇന്ത്യയും ഇക്കാര്യത്തിൽ ദേശീയ താത്പര്യമാണ് ഉയർത്തി പിടിക്കുന്നത്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

വ്യാപാര മുൻഗണന ഇന്ത്യക്ക് ജൂൺ അഞ്ച് വരെയേ നൽകുകയുള്ളൂവെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ബുധനാഴ്ചയോടെ ഇന്ത്യയെ ജി.എസ്.പിയിൽ നിന്ന് പുറത്താക്കും. യു.എസ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് ആരോപിച്ചാണ് നടപടി. 2017ൽ 5.6 ബില്യൺ ഡോളറിൻെറ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കൂടുകയും യു.എസിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞതുമാണ് യു.എസിനെ ചൊടിപ്പിച്ചത്.

Tags:    
News Summary - us terminates preferential trade programme with india government calls it unfortunate -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.