യു.പി തദ്ദേശ തെരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ ആദ്യഘട്ട പട്ടികയിൽ 25 മുസ്ലിംകൾ

ലഖ്നോ: ഉത്തർപ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 25 മുസ്ലിംകൾ. തെക്കൻ ജില്ലകളിൽ നടക്കുന്ന രണ്ട്, മൂന്ന് ഘട്ട തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികകൾ കൂടി പുറത്തുവരുന്നതോടെ പാർട്ടി രംഗത്തിറക്കുന്ന മുസ്ലിംകളുടെ എണ്ണം കൂടുമെന്നാണ് റിപ്പോർട്ട്. 

ലഖ്നോ, പ്രതാപ്ഗർ, അമേത്തി, ഗാസിപുർ, ഉന തുടങ്ങിയ ജില്ലകളിലെ പഞ്ചായത്തുകളിലേക്കും മീറത്ത് മുനിസിപ്പാലിറ്റിയിലേക്കുമാണ് മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചത്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ നയത്തിെൻറ ഭാഗമായാണ് സീറ്റ് വിഭജനമെന്ന് പാർട്ടി വക്താവ് ചന്ദ്രമോഹൻ സിങ് പറഞ്ഞു. ചില പഞ്ചായത്തുകളിലെ സ്ഥാനാർഥികളെ കൂടി ഇനിയും പ്രഖ്യാപിക്കാനുണ്ട്. കൂടുതൽ മുസ്ലിംകൾ പട്ടികയിൽ ഇടംപിടിക്കുമെന്നാണ് കരുതുന്നതെന്ന് വക്താവ് പറഞ്ഞു.

Tags:    
News Summary - Uttar Pradesh civic polls: BJP fields 25 Muslims in first phase- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.