ലക്നോ: പശുക്കളെ ഉപദ്രവിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ കടുപ്പിക്കാനുള്ള നടപടികളുമായി ഉത്തർപ്രേദശ് സർക്കാർ. പശു കശാപ്പ് തടയൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പശുക്കളെ കശാപ്പ് ചെയ്യുന്നവർക്കെതിരെയും മരണകാരണമാകുംവിധം ഉപദ്രവിക്കുന്നവർക്കെതിരെയും കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്നത്.
ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം പാസാക്കി. പശുവിനെ കൊല്ലുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവും 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴശിക്ഷയും നിയമം ഉറപ്പു വരുത്തുന്നുണ്ട്.
ആദ്യ തവണ കുറ്റം ചെയ്താൽ ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ പരമാവധി 10 വർഷം കഠിന തടവും അഞ്ച് ലക്ഷം വരെ പിഴയും ലഭിക്കും. ഇത്തരക്കാരുടെ പേരുവിവരങ്ങളും ചിത്രവും പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
ഉടമയുടെ അറിവില്ലാതെ പശുക്കളെയോ മറ്റ് കന്നുകാലികളെയോ അനധികൃതമായി കടത്തുകയോ വാഹനത്തിൽ ബീഫ് കണ്ടെത്തുകേയാ ചെയ്താൽ ഡ്രൈവർ, ഓപറേറ്റർ, വാഹനത്തിെൻറ ഉടമ എന്നിവർക്കെതിരെ കേസെടുക്കും. ഭേദഗതി നിയമത്തിലെ സെക്ഷൻ അഞ്ചിലാണ് ഇതു പ്രതിപാദിക്കുന്നത്. അനധികൃത പശുക്കടത്ത് പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷത്തെയോ വിട്ടയക്കുന്നതു വരെയോ ഉള്ള(ഏതാണ് ആദ്യം എന്ന നിലയിൽ) പശുക്കളുടെ പരിപാലന ചെലവ് വാഹന ഉടമയിൽ നിന്ന് ഈടാക്കും.
ജീവന്‍ അപകടത്തിലാകുന്ന വിധം പശുവിന് പരിക്കേൽപ്പിക്കുന്നതും ശിക്ഷാർഹമാണ്. കുറ്റം ആവർത്തിച്ച് പിടിക്കപ്പെട്ടാല്‍ ഇരട്ടി ശിക്ഷ ലഭിക്കും. ഭക്ഷണവും വെള്ളവും നല്‍കാതെ പശുക്കളെ പട്ടിണിക്കിട്ടാല്‍ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ കഠിന തടവാണ് ശിക്ഷ.
1955ലെ പശു കശാപ്പ് നിരോധിത നിയമം പല തവണ േഭദഗതി ചെയ്തിട്ടുണ്ടെങ്കിലും നിയമത്തിലെ പഴുതു കാരണം അത് കൃത്യമായി നടപ്പാക്കാൻ സാധിച്ചിട്ടില്ല. ഇേപ്പാഴും ഇത്തരം കുറ്റകൃത്യങ്ങൾ പല ഭാഗങ്ങളിലും റിേപ്പാർട്ട് ചെയ്യപ്പെടുന്നുണ്ട്. പശു കശാപ്പിലേർപ്പെടുന്നവർ ജാമ്യം നേടി പുറത്തിറങ്ങുകയും കശാപ്പ് തുടരുകയും ചെയ്യുന്നതായാണ് സർക്കാറിെൻറ കണ്ടെത്തൽ.
പശു കശാപ്പ് തടയൽ നിയമം -1955 നിലവിൽ വന്നത് 1956 ജനുവരി ആറിനാണ്. ഈ നിയമം 1958ലും 1961,1979, 2002 എന്നീ വർഷങ്ങളിലും ഭോദഗതി വരുത്തിയിരുന്നു. നിയമത്തിലെ ചട്ടങ്ങൾ 1964ലും 1979ലും ഭേദഗതി വരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.