ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൽ രാജ്യത്താകമാനം അരങ്ങേറുന്ന അക്രമ സംഭവങ്ങൾ ദൗർഭാഗ്യകരമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയാണ് മായാവതി അക്രമസംഭവങ്ങളിലുള്ള വിഷമം പങ്കുവെച്ചത്.
‘‘അക്രമ പ്രതിഷേധങ്ങൾക്ക് ബി.എസ്.പി എതിരാണെന്ന് നന്നായി അറിയാമല്ലൊ, രാജ്യത്താകമാനം, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെയുള്ള പ്രതിഷേധങ്ങളിൽ അക്രമ സംഭവങ്ങൾ നടക്കുകയാണ്. ഇത് ദുഃഖകരവും ദൗർഭാഗ്യകരവുമാണ്.’’ മായാവതി ട്വീറ്റ് ചെയ്തു.
ബിജ്നോറിലും മറ്റ് പല ജില്ലകളിലും അക്രമസംഭവങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. പ്രതിഷേധങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്കൊപ്പം ബി.എസ്.പി നിലകൊള്ളും. സത്യസന്ധമായ അന്വേഷണം നടക്കണമെന്നും സത്യസന്ധരായവരെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും മായാവതി മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.
ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെയുള്ള പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെ 879 പേർ അറസ്റ്റിലായിട്ടുണ്ട്. 5000േത്താളം പേരെ കരുതൽ തടവിലാക്കിയിരിക്കുകയാണ്. 18 പേരാണ് പ്രതിഷേധത്തിനിടെ യു.പിയിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.