യു.പി മന്ത്രിയുടെ  തോക്ക് കുടുങ്ങി; അഞ്ചുകോടിയുടെ എം.ആർ.െഎ യന്ത്രം കേടായി 

ലഖ്നോ: സ്കാനിങ്ങിനിടെ ഉത്തർപ്രദേശ് മന്ത്രിയുടെ തോക്ക് കുടുങ്ങി എം.ആർ.െഎ യന്ത്രം കേടായി. യോഗി ആദിത്യനാഥ് സർക്കാറിലെ പ്രധാനിയും ഖാദി-ഗ്രാമവ്യവസായ-ടെക്സ്റ്റൈൽ മന്ത്രിയുമായ സത്യദേവ് പചൗരിയുടെ പിസ്റ്റളാണ് ലഖ്നോ റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസസിലെ എം.ആർ.െഎ യന്ത്രത്തിൽ കുടുങ്ങിയത്. സ്കാനിങ്ങിനിടെ യന്ത്രത്തിലെ കാന്തികവലയം തോക്ക് വലിച്ചെടുക്കുകയായിരുന്നു. 

നരേന്ദ്ര മോദി സർക്കാറിെൻറ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഹർദോയിൽ നടന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെ മന്ത്രി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ഡോക്ടറുടെ നിർദേശപ്രകാരം എം.ആർ.െഎക്ക് വിധേയമാക്കുന്നതിനിടെയാണ് തോക്ക് കുടുങ്ങിയത്. അഞ്ചുകോടി രൂപ വിലയുള്ള ഏറ്റവും അത്യാധുനിക യന്ത്രമാണ് കേടായത്. 

Tags:    
News Summary - Weapon of UP minister's security personnel gets stuck in MRI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.