ന്യൂഡൽഹി: ജമ്മു കശ്മീരിൽ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നതിൽ എന്താണ് പ്രശ്നെമന്ന് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരെഞ്ഞടുപ്പും ഒരുമ ിച്ച് നടത്തുന്നതിന് എല്ലാ പാർട്ടികളും അനുകൂലമാണ്. ജമ്മു കശ്മീരിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് അനുകൂല സാഹച ര്യമാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് അനുകൂലമല്ലെന്നത് എങ്ങനെ സാധ്യമാകുമെന്നും ഫാറൂഖ് അബ്ദുല്ല ചോദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പുകൾ സമാധാനപരമായി നടക്കാറുണ്ട്. ആവശ്യത്തിനുള്ള സുരക്ഷാ സേനയുമുണ്ട്. എന്നിട്ട് എന്തുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാത്തത്? -ഫാറൂഖ് അബ്ദുല്ല േചാദിച്ചു.
പാകിസ്താനുമായി പോരാട്ടങ്ങളും പ്രശ്നങ്ങളും ഉണ്ടെന്ന് നമുക്ക് അറിയാം. ഇൗ വ്യോമാക്രമണം നടന്നത് തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ്. കോടികൾ വിലവരുന്ന ഒരു വിമാനം നമുക്ക് നഷ്ടമായി. വ്യോമസേന പൈലറ്റ് രക്ഷപ്പെട്ട് പാകിസ്താനിൽ നിന്ന് തിരികെ എത്തിയതിന് നന്ദിയുള്ളവരാകണം - ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.
കശ്മീരിൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. നിലവിൽ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ് കശ്മീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.