ജേക്കബ് തോമസിനെതിരായ നിലപാടിൽ മുഖ്യമന്ത്രി മാറ്റംവരുത്തി

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന്‍റെ പ്രസ്താവന സർക്കാറിനെ പ്രതികൂട്ടിലാക്കിയെന്ന മുൻ നിലപാടിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാറ്റംവരുത്തി. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ സർക്കാറിനെ പ്രതികൂട്ടിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. ഉദ്യോഗസ്ഥർക്കിടയിൽ കിടമത്സരമോ അനൈക്യമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ജേക്കബ് തോമസ് പാറ്റൂർ കേസിൽ ലോകായുക്തക്ക് നൽകിയ റിപ്പോർട്ടിൽ തന്‍റെയോ മന്ത്രിമാരുടെയോ പേരില്ല. യാഥാർഥ്യത്തിന് നിരക്കാത്ത കാര്യങ്ങൾ പ്രതിപക്ഷം പറയരുത്. മാധ്യമങ്ങളിലെ ബ്രേക്കിങ് ന്യൂസിൽ മാത്രമാണ് തന്‍റെ പേര് വന്നത്. സുപ്രീംകോടതിയും ഹൈകോടതിയും ലോകായുക്തയും കേസ് തള്ളിയിരുന്നതായും ഉമ്മൻചാണ്ടി വ്യക്തമാക്കി.

ബാർ കോഴ കേസിൽ മുൻ മന്ത്രി കെ.എം മാണിക്കെതിരെ ഹൈകോടതി വിമർശം വന്നപ്പോൾ സത്യം ജയിക്കുമെന്ന് ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു. ഇൗ വിഷയത്തിൽ ജേക്കബ് തോമസ് സർക്കാറിനെ പ്രതികൂട്ടിലാക്കിയെന്നാണ് മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട്  പ്രതികരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.