ബംഗളൂരു സ്ഫോടനക്കേസ്: മഅ്ദനിയുടെ പിതാവിന്‍െറ മൊഴിയെടുത്തു

കരുനാഗപ്പള്ളി: ബംഗളൂരു സ്ഫോടനക്കേസില്‍ 31ാം പ്രതിയായ അബ്ദുന്നാസിര്‍ മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്ററെ കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിയെന്ന നിലയില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.
ആരോഗ്യപ്രശ്നവും വാര്‍ധക്യവുംമൂലം യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത് ബംഗളൂരു കോടതിയുടെ നിര്‍ദേശാനുസരണമാണ് കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൊഴിയെടുത്തത്. ബംഗളൂരു കോടതി അയച്ച അഞ്ച് ചോദ്യങ്ങള്‍ സംബന്ധിച്ചാണ് മജിസ്ട്രേറ്റ് സി. ദീപു മൊഴിയെടുത്തത്.  
കാറില്‍ കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലത്തെിയ അബ്ദുസ്സമദ് മാസ്റ്റര്‍ വീല്‍ചെയറിലാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായത്.
അബ്ദുന്നാസിര്‍ മഅ്ദനിയും സൂഫിയയും ആരാണ്,  007-2010 കാലയളവില്‍ ഏത് ഫോണാണ് ഉപയോഗിച്ചത്, അ്ദനിയും ഭാര്യ സൂഫിയയും ഇക്കാലയളവില്‍ വിളിച്ചത് ഏത് ഫോണിലാണ്, ബ്ദുന്നാസിര്‍ മഅ്ദനി, സൂഫിയാ മഅ്ദനി എന്നിവരുടെ മൊബൈല്‍ നമ്പര്‍ അറിയാമോ, 2007-2010 കാലഘട്ടത്തില്‍ മഅ്ദനിക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥരുണ്ടായിരുന്നോ, തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്. ചോദ്യങ്ങള്‍ക്ക് സമദ് മാസ്റ്റര്‍ മറുപടി നല്‍കി.
കേസിലെ 23ാം സാക്ഷിയാണ് മഅ്ദനിയുടെ പിതാവ്.  കേസില്‍ 201 പേര്‍ സാക്ഷികളാണ്.
ക്രോസ്വിസ്താരത്തിന്‍െറ ഭാഗമായി മഅ്ദനിയുടെ അഭിഭാഷകന്‍ അരുണ്‍കുമാര്‍ മഞ്ചേരി കോടതിയില്‍ ഹാജരായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.