മുഖ്യമന്ത്രി എന്ന് തെറ്റിദ്ധരിച്ച് തിരുവഞ്ചൂരിനെ കരിങ്കൊടി കാട്ടി

പന്തളം: മുഖ്യമന്ത്രി എന്ന് തെറ്റിദ്ധരിച്ച് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് കോട്ടയത്തുനിന്ന് അടൂരിലേക്ക് വിവാഹ ചടങ്ങില്‍ സംബന്ധിക്കാനായി പോയ മന്ത്രിയെ തടഞ്ഞത്. മുഖ്യമന്ത്രി പന്തളം വഴി കടന്നുപോകുന്നുവെന്നറിഞ്ഞ പത്തോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ജങ്ഷനിലെ സിഗ്നലിനു സമീപം ട്രാഫിക് കുരുക്കില്‍പ്പെട്ട മന്ത്രിയെ തടഞ്ഞ് കരിങ്കൊടി കാട്ടിയതും മന്ത്രിയുടെ വാഹനത്തിന് പിന്നില്‍ കരിങ്കൊടി കെട്ടിയതും. ഈസമയം ജങ്ഷനിലെ പൊലീസ് എയ്ഡ്പോസ്റ്റില്‍ ഡ്യൂട്ടിയില്‍ പൊലീസ് ഉണ്ടായിരുന്നില്ല. മന്ത്രിയുടെ എസ്കോര്‍ട്ട് വാഹനം ഈസമയം മന്ത്രി വാഹനത്തിന് കിലോമീറ്റര്‍ പിന്നിലുമായിരുന്നു. 10 മിനിറ്റ് സമയം മന്ത്രി ജങ്ഷനില്‍ പ്രതിഷേധക്കാര്‍ക്ക് ഇടയില്‍പ്പെട്ടു. പിന്നീട് പ്രതിഷേധക്കാര്‍ സ്വയം പിരിഞ്ഞുപോയി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.