സരിതയെ അറിയില്ളെന്ന് തമ്പാനൂര്‍ രവി

തിരുവനന്തപുരം: സരിതയെ തനിക്ക് അറിയുകയില്ളെന്നും താന്‍ അവരെ നേരിട്ട് ഇതുവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ളെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കവെയാണ് രവി ഇങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കണം എന്നാവശ്യപ്പെട്ട് രവി സരിതയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ആണ് കമ്മീഷന്‍ രവിയില്‍ നിന്നും മൊഴിയെടുത്തത്. ആര് ഫോണ്‍ വിളിച്ചാലും താന്‍ എടുക്കാറുണ്ടെന്നും അത്തരത്തില്‍ സരിതയുമായും സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍, അവരെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ളെന്നും തമ്പാനൂര്‍ രവി കമ്മീഷനെ അറിയിച്ചു.

മൊത്തം 513 തവണ സരിത വിളിച്ചിട്ടുണ്ട്. എന്നാല്‍, സോളാര്‍ കേസുമായി ബന്ധപ്പെട്ട ഒന്നും സംസാരിച്ചിട്ടില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പത്ര വാര്‍ത്തകളിലൂടെയും ചാനല്‍ ചര്‍ച്ചയിലൂടെയും തന്നെ പലരും അവഹേളിക്കുന്നതായും അതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സരിത വിളിച്ചതെന്നും രവി പറഞ്ഞു. ഫെനി ബാലകൃഷ്ണനെ വളിച്ചില്ളെന്ന് ആദ്യം പറഞ്ഞെങ്കിലും വിളിച്ചതിന്‍റെ രേഖകള്‍ കമ്മീഷന്‍ കാണിച്ചുകൊടുത്തപ്പോള്‍ രവി അക്കാര്യം സമ്മതിച്ചു. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.