കൊട്ടാരക്കരയില്‍ ചികില്‍സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ ചികില്‍സ കിട്ടാതെ ഗര്‍ഭിണി മരിച്ചതായി റിപ്പോര്‍ട്ട്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി ബൈജുവിന്‍െറ ഭാര്യ സാഹിത (31) ആണ് മരിച്ചത്.  താലൂക്ക് ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 11 മണിയോടെ ആണ് സംഭവം. ഞായറാഴ്ചയായിരുന്നു സാഹിതക്ക് പ്രസവ തീയതി നല്‍കിയിരുന്നത്.  എന്നാല്‍, പ്രസവ ലക്ഷണങ്ങളെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹിതയെ പ്രസവ വാര്‍ഡിലാക്കിയ ശേഷം ഡോക്ടര്‍ പുറത്തേക്ക് പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 
ചികില്‍സാ പിഴവിനെ ചൊല്ലി ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നില്‍ ഉപരോധം തീര്‍ത്തു. കൊല്ലം ഡി.എം.ഒ സ്ഥലത്തത്തെി ചര്‍ച്ച നടത്തിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്ന് ദിവസത്തിനകം റിപോര്‍ട്ട് നല്‍കുമെന്ന് ഡി.എം.ഒ അറിയിച്ചു. സാഹിതയുടെ മൃതദേഹം കൊട്ടാരക്കര തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊട്ടാരക്കര പൊലീസും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.