തിരൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍െറ കൈയും കാലും വെട്ടിമുറിച്ചു

തിരൂര്‍: സിനിമ കണ്ട് തിയറ്ററില്‍നിന്ന് മടങ്ങുകയായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍െറ കൈയും കാലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിമുറിച്ചു. തിരൂര്‍ അന്നാര എല്‍.പി സ്കൂള്‍ പരിസരത്ത് ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. വെട്ടം വേമണ്ണ ഇല്ലത്തപ്പടി നെടിയാരമ്പത്ത് മുരളിയുടെ മകന്‍ സുബിന്‍ലാലാണ് (21) ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സുബിനെ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.  
തിരൂരില്‍നിന്ന് ബൈക്കില്‍ രണ്ട് സുഹൃത്തുക്കളോടൊപ്പം വെട്ടത്തേക്ക് പോകുന്നതിനിടെ രണ്ട് ബൈക്കുകളിലായത്തെിയ ആറംഗ സംഘം മുളക്പൊടി വിതറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൂടെയുണ്ടായിരുന്നവരെ ഓടിച്ച ശേഷം സുബിനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഇടത്തെ കൈയും കാലുമാണ് മുറിഞ്ഞത്. വലത്തെ കൈയിനും കാലിനും വെട്ടേറ്റിട്ടുണ്ട്. അക്രമിസംഘം ബൈക്കില്‍തന്നെ രക്ഷപ്പെട്ടു. കൂട്ടുകാരും പരിസരവാസികളും ചേര്‍ന്നാണ് സുബിനെ ആശുപത്രിയിലത്തെിച്ചത്.
തിരൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് റഫര്‍ ചെയ്ത സുബിനെ പിന്നീട് പെരിന്തല്‍മണ്ണയിലേക്ക് മാറ്റുകയായിരുന്നു. കൈയും കാലും തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി പത്തോടെ മാങ്ങാട്ടിരിയില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ വെട്ടം വേമണ്ണ ഇല്ലത്തപ്പടി അജീഷിന് (32) പരിക്കേറ്റിരുന്നു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇതിന്‍െറ പ്രതികാരമായാണ് സുബിന്‍ലാലിനെ ആക്രമിച്ചതെന്ന് സംശയിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.