ചാലക്കുടി: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 23കാരന് 35വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും. എലിഞ്ഞിപ്ര ചീനിക്ക വീട്ടിൽ ബെക്സണെയാണ് (23) ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി 35 വർഷം കഠിനതടവിനും മൂന്നുലക്ഷം രൂപ പിഴ ഒടുക്കാനും പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടുവർഷം മൂന്നുമാസവും അധികതടവിനും ശിക്ഷിച്ചു. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി ജില്ല ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതിക്ക് നൽകാനും കോടതി നിർദേശിച്ചു.
2023 ഏപ്രിലിലാണ് കേസെടുത്തത്. അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നൽകാൻ ജില്ല നിയമ സേവന അതോറിറ്റിയെ ചുമതലപ്പെടുത്തി. ചാലക്കുടി എസ്.എച്ച്.ഒ കെ.എസ്. സന്ദീപ്, എസ്.ഐ ഷെബീബ് റഹ്മാൻ, എസ്.ഐ റെജിമോൻ, സി.പി.ഒ സുരേഷ് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എസ്.സി.പി.ഒ എ.എച്ച് സുനിത ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.