മുക്കം: 73 വർഷം മുമ്പ് വോട്ടഭ്യർഥിച്ചുള്ള കത്ത് കൗതുകമാവുന്നു. പ്രമുഖ വിഷവൈദ്യനായിരുന്ന മുക്കം പാട്ടശേരി അപ്പുവിന്റെ അമ്മ ഉണ്ണൂലിക്ക് വോട്ടഭ്യർഥിച്ചു കൊണ്ട് 1951ൽ നൽകിയ കത്താണ് കൗതുകമായത്.
ഉണ്ണൂലിയുടെ കൊച്ചുമകൻ ശ്രീനുവാണ് കത്തിന്റെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരൻ.
മദിരാശി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ. മാധവ മേനോനും എൻ. വെളിയനും പാർലമെന്റിലേക്ക് പി.പി. ഉമ്മർ കോയക്കും നിങ്ങളുടെ വിലയേറിയ വോട്ടു തന്നും മറ്റെല്ലാവിധ ഒത്താശകൾ ചെയ്തും വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. കോൺഗ്രസ് സ്ഥാനാർഥികൾക്ക് നുകംവെച്ച കാളകളുടെ അടയാളമുള്ള പെട്ടിയിൽ എന്നും കത്തിൽ ചിത്രസഹിതം വിശദീക
രിച്ചിട്ടുണ്ട്.
ഇൻവെർട്ടഡ് കോമയിൽ ഇന്നത്തെ ആപൽഘട്ടത്തിലൂടെ രാജ്യത്തെ നേർവഴിക്ക് നയിക്കാൻ കെൽപും കഴിവുമുള്ള ഏക സ്ഥാപനം ഇന്നും കോൺഗ്രസ് മാത്രമാണെന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു - നെഹ്റു എന്നും കത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.