തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ഫണ്ട് വിഹിതം സംബന്ധിച്ച് വിവാദമുയർന്നപ്പോൾ സർക്കാർ പുലർത്തിയത് കുറ്റകരമായ മൗനം. ആദ്യം സംഘ്പരിവാർ ഉയർത്തിക്കൊണ്ടുവന്ന ആരോപണം പിന്നീട്, ക്രിസ്ത്യൻ സംഘടനകൾ പരസ്യമായി ഉന്നയിച്ചപ്പോഴും സർക്കാർ വ്യക്തത വരുത്തിയില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ സർക്കാർ പുലർത്തിയ മൗനമാണ് ഒടുവിൽ വി.എസ്. അച്യുതാനന്ദെൻറ നേതൃത്വത്തിലുള്ള ഇടതുസർക്കാർ നടപ്പാക്കിയ പദ്ധതിയുെട കടയ്ക്കൽ കത്തിവെക്കുന്ന രൂപത്തിൽ എത്തിച്ചത്.
രാജ്യത്തെ മുസ്ലിം പിന്നാക്കാവസ്ഥ സംബന്ധിച്ച് ജസ്റ്റിസ് രജീന്ദർ സച്ചാർ അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിെൻറ പശ്ചാത്തലത്തിലാണ് കേരളത്തിൽ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയെ വി.എസ് സർക്കാർ നിയോഗിച്ചത്. സമിതി സംസ്ഥാനത്തെ മുസ്ലിം പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠിക്കുകയും പരിഹാര നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പൊതുഭരണ വകുപ്പിനു കീഴിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപംകൊള്ളുന്നത്. വിദ്യാഭ്യാസ/ ഉദ്യോഗ മേഖലകളിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കാനാണ് സമിതി പ്രധാനമായും ശിപാർശകൾ സമർപ്പിച്ചത്. ഇതിനെ അടിസ്ഥാനപ്പെടുത്തി മുസ്ലിം യുവതീ യുവാക്കൾക്കായി മത്സരപ്പരീക്ഷ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. വിവിധ കോഴ്സുകൾക്ക് പഠിക്കുന്ന നിർധന വിദ്യാർഥികൾക്ക് വിവിധതരം സ്കോളർഷിപ്പുകളും നടപ്പാക്കി.
മുസ്ലിം സമുദായത്തിനായി നടപ്പാക്കിയ പദ്ധതികളിലെ 20 ശതമാനം വിഹിതം വി.എസ് സർക്കാറിെൻറ അവസാനകാലത്ത് 2011 ഫെബ്രുവരി 22ന് ഇറക്കിയ ഉത്തരവിലൂടെ ലത്തീൻ/പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്കു കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇൗ പശ്ചാത്തലം മറച്ചുവെച്ച് ആദ്യം സംഘ്പരിവാറും പിന്നീട്, ക്രൈസ്തവ സംഘടനകളും നിരന്തരം ഉന്നയിച്ച ആരോപണത്തിനു മുന്നിൽ സർക്കാർ മൗനം പാലിക്കുകയായിരുന്നു. ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായി ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച സർക്കാർ, നിലവിലുള്ള പദ്ധതികളിലെ 80:20 അനുപാതത്തിലെ വസ്തുത പൊതുസമൂഹത്തിൽ വിശദീകരിച്ചതുമില്ല. ക്രിസ്ത്യൻ സംഘടനകളുടെ ആക്ഷേപം ശരിവെക്കുന്ന ധ്വനിയിൽ മന്ത്രിസഭ പുനഃസംഘടനയിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ, തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന വാദമാണ് ക്രിസ്ത്യൻ സംഘടനകൾ മുന്നോട്ടുവെച്ചത്. ഇൗ ഘട്ടത്തിലും നിജസ്ഥിതി സർക്കാർ വിശദീകരിക്കാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.