തലയിൽ കല്ല് കൊണ്ടടിച്ചു; ശരീരത്തിൽ നിരവധി മുറിവുകൾ- ആലുവയിലെ ബാലികയെ കൊന്നത് അതിക്രൂരമായി

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പ്രതി കൊലപ്പെടുത്തിയത് അതിക്രൂരമായി. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിലടക്കം മുറിവുകൾ ഉള്ളതായി ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തി. കല്ലുകൊണ്ട് കുട്ടിയുടെ തലക്കടിച്ചതായും വ്യക്തമായി.

വെള്ളിയാഴ്ച വൈകീട്ടാണ് ബിഹാർ ദമ്പതികളുടെ മകളായ അഞ്ചുവയസുകാരിയെ ബിഹാർ സ്വദേശിയായ അസ്ഫാഖ് ആലം തട്ടിക്കൊണ്ടുപോയത്.

ആലുവ മാർക്കറ്റിന് പിറകി​ലേക്ക് ഇയാൾ കുട്ടിയുമായി പോകുന്നത് കണ്ടവരുണ്ട്. ചിലർ ആരാണെന്ന് തിരക്കിയപ്പോൾ മകളാണെന്നും മദ്യപിക്കാൻ പോകുകയായിരുന്നുവെന്നുമാണ് പ്രതി പറഞ്ഞത്. തുടർന്ന് മാർക്കറ്റിന് പിറകിലെ കാടുമൂടിയ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു.

കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നത് പരിശോധിക്കുകയാണ്. കുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെളിയിൽ താഴ്ത്തി പ്ലാസ്റ്റിക് കവറുകളും ചാക്കും കല്ലുകളും മുകളിലിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ അസ്ഫാഖിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. 

Tags:    
News Summary - Aluva girl murder police says girl injured in private parts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.