അഞ്ചേരി ബേബി വധം: എം.എം. മണിയുടെ ഹരജിയിൽ കക്ഷി ചേരാൻ അപേക്ഷ നൽകി

കൊച്ചി: വിവാദമായ അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം.എം. മണി സമർപ്പിച്ച വിടുതൽ ഹരജിയിൽ കക്ഷിചേരാൻ അഞ്ചേരി ബേബിയുടെ സഹോദരൻ ഹൈകോടതിയിൽ അപേക്ഷ നൽകി. ബേബിയുടെ സഹോദരൻ എ.പി. ജോർജ് ആണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.  

വിവാദമായ മണക്കാട്ടെ 1, 2, 3 പ്രസംഗത്തെ തുർന്ന് രജിസ്റ്റർ ചെയ്ത കേസിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എം.എം. മണി, സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി, എന്‍.ആര്‍ സിറ്റി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ഒച്ചാരത്ത് ഒ.ജി. മദനന്‍, ഉടുമ്പന്‍ചോല മാട്ടുത്താവളം കരുണാകരന്‍ കോളനിയില്‍ കൈനകരി കുട്ടന്‍ എന്ന കുട്ടപ്പന്‍ എന്നിവരാണ് വിടുതൽ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. ഈ ഹരജിയിൽ കക്ഷി ചേരാനാണ് അഞ്ചേരി ബേബിയുടെ സഹോദരൻ അപേക്ഷ സമർപ്പിച്ചത്. കേസ് വിശദവാദത്തിനായി ഈ മാസം 10ലേക്ക് മാറ്റി. 

1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായ അഞ്ചേരി ബേബി വധിക്കപ്പെടുന്നത്. കേസിൽ ഒമ്പതു പേരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എന്നാൽ, 1988ല്‍ ഇവരെ കോടതി വെറുതെ വിടുകയായിരുന്നു. ഹൈകോടതി ഈ വിധി ശരിവെച്ചു. പിന്നീട് 2012ല്‍ മണിയുടെ വിവാദ മണക്കാട്ടെ പ്രസംഗത്തെ തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിക്കാന്‍ ഹൈകോടതി ഉത്തരവിടുകയായിരുന്നു. കേസിന്‍റെ പുനരന്വേഷണ കുറ്റപത്രം നെടുങ്കണ്ടം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന്‍പ്രകാരം 2012 നവംബറില്‍ അറസ്റ്റിലായ പ്രതികൾ രണ്ടു മാസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ബേബി വധ ഗൂഢാലോചനക്കേസിലാണ് എം.എം. മണിയെ അറസ്റ്റ് ചെയ്തത്. 

എതിരാളികളെ പട്ടിക തയാറാക്കി വകവരുത്തിയെന്ന് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി 2012 മേയ് 25ന് മണക്കാട് നടത്തിയ വിവാദപ്രസംഗത്തില്‍ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷണം ആരംഭിച്ചത്. ബേബി വധക്കേസിലെ ആദ്യ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഒമ്പത് പേരിലൊരാളായ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി മോഹന്‍ദാസ് അന്വേഷണ സംഘം മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പുനരന്വേഷണവും അറസ്റ്റും മറ്റും നടന്നത്. ബേബിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടന്‍ നേരിട്ട് പങ്കെടുത്തുവെന്ന കണ്ടത്തെലിന്‍റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത്.

Tags:    
News Summary - Ancheri Baby Murder Case: MM Mani Petition In High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.