അരൂർ-ചേർത്തല ദേശീയപാത: കരാറുകാരന്‍റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും –മന്ത്രി റിയാസ്

കൊച്ചി: അരൂർ-ചേർത്തല ദേശീയപാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട ആരോപണത്തിൽ കരാറുകാരെൻറ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് അന്നത്തെ മന്ത്രി അവിടെ പരിശോധന നടത്തിയതാണ്.

ദേശീയപാത അതോറിറ്റിയാണ് അതിന് സ്ഥലം എടുത്തത്. അവിടെ കുഴിയുണ്ടായാൽ പൊതുമരാമത്ത് വകുപ്പിന് നേരിട്ട് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കേന്ദ്രസർക്കാർ ഉത്തരവ് ഇതിന് ആവശ്യമാണ്. മാനദണ്ഡങ്ങളിൽ മാറ്റംവരുത്താൻ ചില നിർദേശങ്ങൾ വെച്ച് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.

മുൻ മന്ത്രി ജി. സുധാകരൻ നല്ല രീതിയിലാണ് കാര്യങ്ങൾ നടത്തിയത്. അതിെൻറ തുടർച്ചയാണ് തനിക്കും ചെയ്യാനുള്ളത്. ദേശീയപാതകളിലെ കുഴികൾ രൂപപ്പെടുന്നതിനെക്കുറിച്ച് അന്വേഷണം നേരേത്ത തുടങ്ങിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Aroor-Cherthala National Highway: Contractor's faults will be looked into - Minister Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.