അര്‍ത്തുങ്കൽ പള്ളി ശിവക്ഷേത്രമായിരുന്നെന്ന വാദം അബദ്ധജടിലം –ബസലിക്ക റെക്ടര്‍ 

ചേര്‍ത്തല: അര്‍ത്തുങ്കൽ ബസലിക്ക ശിവക്ഷേത്രമായിരുന്നെന്ന വാദം അബദ്ധജടിലമാണെന്ന് ബസലിക്ക റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ അര്‍ഥശ്ശേരി. പൊതുെവ ക്രൈസ്തവ ദേവാലയങ്ങളില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശനവും ആരാധന സ്വാതന്ത്ര്യവുമുണ്ട്. അര്‍ത്തുങ്കല്‍ പള്ളിയിലാകെട്ട പണ്ട് മുതൽെക്ക ഇക്കാര്യത്തിൽ വിശാല കാഴ്ചപ്പാടാണുള്ളത്. ഇതില്‍ അസൂയപൂണ്ടവരാകാം ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തുന്നെതന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.

മറ്റ് മതവുമായി അർത്തുങ്കൽ പള്ളിക്ക് പേരിലെങ്കിലും അല്‍പം ബന്ധമുള്ളത് ബുദ്ധമതവുമായാണ്. ബുദ്ധെൻറ ഇരിപ്പിടത്തിെൻറ പര്യായമായ അര്‍ഹതന്‍കല്‍ ലോപിച്ചാണ് അര്‍ത്തുങ്കല്‍ എന്ന് പേരുവന്നതെന്ന് പറയുന്നുണ്ട്. അര്‍ത്തുങ്കല്‍ പള്ളിയും ശബരിമലയുമായുള്ള ബന്ധമാണ് ചിലരുടെ വാദഗതിക്ക് അടിസ്ഥാനമെങ്കില്‍ അത് തീർത്തും തെറ്റാണ്. 

അര്‍ത്തുങ്കല്‍ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസും ശബരിമല അയ്യപ്പനും തമ്മില്‍ ഒരു ബന്ധവുമില്ല. ഇരുവരും സുഹൃത്തുക്കളായിരുന്നെന്ന ധാരണയാണ് പൊതുവെ വിശ്വാസികള്‍ വെച്ചുപുലര്‍ത്തുന്നത്. ശബരിമല ക്ഷേത്രം സ്ഥാപിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മയിലെ ചീരപ്പന്‍ചിറ തറവാടുമായി ബന്ധമുള്ള അയ്യപ്പനും അന്നത്തെ അര്‍ത്തുങ്കല്‍പള്ളി വികാരി ജാക്കോമിനോ ഫിനാഷിയോയും തമ്മിലാണ് സുഹൃത്ബന്ധമുണ്ടായിരുന്നത്. അദ്ദേഹത്തിെൻറ കാലശേഷം പള്ളിയില്‍ വന്ന പുരോഹിതന്മാര്‍ ഇക്കാര്യം ധരിപ്പിച്ചതിനെത്തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് പോകുന്നവര്‍ അര്‍ത്തുങ്കല്‍ പള്ളിയും സന്ദര്‍ശിക്കണമെന്ന വിശ്വാസത്തിന് ആധാരമായതെന്ന് ഫാ. ക്രിസ്റ്റഫർ വിശദീകരിച്ചു.

അര്‍ത്തുങ്കല്‍ പള്ളി 16ാം നൂറ്റാണ്ടില്‍ നിർമിച്ചതാണെന്ന് ബസലിക്ക പ്രസിദ്ധീകരിച്ച ‘അര്‍ത്തുങ്കല്‍ നൂറ്റാണ്ടുകളിലൂടെ’ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍, ഇന്ന് പള്ളി നില്‍ക്കുന്ന ഭാഗത്ത് പണ്ട് അര്‍ത്തിക്കല്‍ ഭഗവതി ക്ഷേത്രമെന്ന പേരില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നെന്ന് പറയുന്നുണ്ട്. ശബരിമലയില്‍ പോകുന്നവര്‍ ഈ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്താറുണ്ടായിരുന്നെന്നും ഈ പുസ്തകത്തിലുണ്ട്. പിന്നീട് ഈ ക്ഷേത്രംനിന്ന ഭാഗത്ത് പോര്‍ചുഗീസുകാര്‍ പള്ളി പണിതപ്പോള്‍ അര്‍ത്തുങ്കൽ എന്ന പേര് സ്വീകരിക്കുകയായിരുന്നെന്നും അതില്‍ സൂചനയുണ്ട്.

Tags:    
News Summary - Arthunkal Church Issues -Basilica Rector -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.