കൊച്ചി: ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകൾ വ്യക്തിപരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇതിലേക്ക് സി.പി.എമ്മിനെയോ എൽ.ഡി.എഫിനെയോ വലിച്ചിഴക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രായപൂർത്തിയായ മക്കൾ നടത്തുന്ന ഇടപാടിന് രക്ഷകർത്താക്കൾ എങ്ങനെ ഉത്തരവാദികളാകും. കേസ് നടത്താൻ കഴിവുള്ളവരാണല്ലോ ഇത്തരം വ്യവസായം ചെയ്യുന്നത്. കരുനാഗപ്പള്ളി കോടതിയുടെ വിധി മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ശുദ്ധ അനാവശ്യമാണ് ഇൗ വിധി.
വടയമ്പാടിയിൽ ദലിതർക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തണം. റവന്യൂ വകുപ്പ് വിഷയം പരിശോധിക്കുന്നുണ്ട്. അതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.