േകാഴിക്കോട്: ഐ.എൻ.എല്ലിലെ ആഭ്യന്തരകലഹവും കോഴവിവാദവും മുഖ്യമന്ത്രിയുടെ മുന്നിലേക്ക്. മുന്നണിക്കും സർക്കാറിനും അവമതിപ്പുണ്ടാവുന്ന തരത്തിലേക്ക് വിവാദവും തർക്കവും മാറിയതിനിടെയാണ് സംസ്ഥാന പ്രസിഡൻറ് എ.പി അബ്ദുൽ വഹാബിനോടും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനോടും ബുധനാഴ്ച തിരുവനന്തപുരത്തെത്താൻ എൽ.ഡി.എഫ് കൺവീനർ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.
മന്ത്രി അഹമ്മദ് ദേവർകോവിൽ മുസ്ലീംലീഗിനോട് അമിതമായി അടുപ്പം കാണിക്കുന്നു എന്ന സി.പി.എമ്മിെൻറ പരാതിയും മുഖ്യമന്ത്രിയുടെ ഇടപെടലിന് കാരണമായതായാണ് റിപ്പോർട്ട്. എൽ.ഡി.എഫ് കൺവീനറുമായാണ് ബുധനാഴ്ചത്തെ കൂടിക്കാഴ്ചയെന്നാണ് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബിെൻറ പ്രതികരണം. ഐ.എൻ.എല്ലിലെ ചേരിപ്പോരിെൻറ ഭാഗമായാണ് പി.എസ്.സി മെമ്പർ സ്ഥാനത്തിന് പാർട്ടി കോഴവാങ്ങി എന്ന ആരോപണം ഉയർന്നത്.
സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഇ.സി. മുഹമ്മദാണ് ആരോപണം ഉന്നയിച്ചത്. ഇത് സർക്കാറിെൻറ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മന്ത്രി അഹമ്മദ് ദേവർകോവിലിെൻറ സ്റ്റാഫ്നിയമനം പൂർത്തിയാവാത്തതും പാർട്ടിയിലെ ചേരിപ്പോരിെൻറ ഭാഗമാണെന്ന് പരാതിയുണ്ട്. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബും രണ്ട് ചേരിയിലായി പാർട്ടിയിൽ കലഹം നടക്കുന്നതിനിടെ പഴയ നാഷനൽ സെക്കുലർ കോൺഫറൻസുകാർ ഐ.എൻ.എൽ വിടാൻ നീക്കങ്ങൾ നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.