കാളികാവ്: ചോക്കാട് വാളക്കുളത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ ആക്രമിച്ച ഗുണ്ടസംഘത്തിലെ സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. പന്നിക്കോട്ടുമുണ്ട വാളക്കുളം സ്വദേശികളായ മുതുകുളവൻ ഫായിസ് (25), അനുജൻ ജിഷാൻ (21) എന്നിവരെയാണ് കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
നാട്ടുകാരുമായുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടെത്തിയ ഉടനെ പൊലീസ് പിടികൂടുകയായിരുന്നു. മാരകായുധങ്ങളുമായെത്തി ആക്രമണം, വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി അഞ്ച് വകുപ്പുകൾ ചുമത്തിയാണ് ഫായിസിനും ജിഷാനുമെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
കാളികാവ് പൊലീസ് സ്റ്റേഷനിലെ ഗുണ്ടപ്പട്ടികയിൽ ഉൾപ്പെട്ട ഫായിസിനെ നേരത്തേ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ്. നാലംഗ അക്രമിസംഘത്തിലെ വല്ലാഞ്ചിറ ഉമൈറിനെ (22) വെള്ളിയാഴ്ച പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ പൂക്കോട്ടുംപാടം തട്ടിയേക്കൽ ഷാഫിയെ കൂടി പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.