കാലിക്കറ്റിന്‍റെ ഡി.ലിറ്റ് കടൽ കടക്കുന്നത് ആദ്യം

കോഴിക്കോട്: എസ്.കെ. െപാേറ്റക്കാട്ട് മുതൽ ജസ്റ്റിസ് ഫാത്തിമ ബീവി  വരെയുള്ള പ്രതിഭകളെ ഒാണററി ഡി.ലിറ്റ് (ഡോക്ടർ  ഒാഫ് ലെറ്റേഴ്സ്) ബിരുദം നൽകി ആദരിച്ച കാലിക്കറ്റ് സർവകലാശാലക്ക്  ചരിത്ര മുഹൂർത്തം. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിക്ക് ചൊവ്വാഴ്ച സമ്മാനിക്കുേമ്പാൾ വിദേശത്തേക്കുള്ള ആദ്യ ഡി.ലിറ്റാകും ഇത്. സർവകലാശാലയിൽനിന്ന് മാറി തിരുവനന്തപുരം രാജ്ഭവനിൽ നടക്കുന്ന ബിരുദദാനെമന്ന അപൂർവതയും ഇൗ ചടങ്ങിനുണ്ട്. കാലിക്കറ്റ് സമ്മാനിക്കുന്ന 19ാമത്തെയും ഷാർജ ഭരണാധികാരി സ്വീകരിക്കുന്ന 17ാമത്തെയും ഡി.ലിറ്റ് ആണിത്. 

ഡി.ലിറ്റ് ദാനത്തിനായി വൈസ്ചാൻസലറടക്കമുള്ള ഉന്നത അധികാരികളും സെനറ്റ് അംഗങ്ങളും തലസ്ഥാനത്ത് എത്തി. ചട്ടപ്രകാരം, ഡി.ലിറ്റ് ദാനത്തിന് മുമ്പുള്ള സെനറ്റ് യോഗം രാജ്ഭവനിൽതന്നെ ചേരും.  ഇൗ മാസം 29ന് കാലാവധി തീരുന്നതിനാൽ െസനറ്റിെൻറ അവസാന േയാഗമാണ് ചൊവ്വാഴ്ച രാവിലെ ചേരുന്നത്. 
ഡോ. എം. അബ്ദുസലാം വൈസ് ചാൻസലറായിരുന്ന സമയത്താണ് ഡോ. ശൈഖ് സുൽത്താന് ഡി.ലിറ്റ് പ്രഖ്യാപിച്ചത്.  ഇ. ശ്രീധരൻ, മോഹൻലാൽ, സചിൻ ടെണ്ടുൽക്കർ, പി.ടി ഉഷ എന്നിവർക്കും ഡി.ലിറ്റ് നൽകുെമന്നായിരുന്നു പ്രഖ്യാപനം. ഇ. ശ്രീധരനും സചിനും വേണ്ടെന്ന് അറിയിക്കുകയായിരുന്നു. 

ഇതോടെയാണ് ശൈഖ് സുൽത്താനൊപ്പം മോഹൻലാലിനും ഉഷക്കും ഡി.ലിറ്റ് സമർപ്പിക്കാൻ തീരുമാനിച്ചത്. ഷാർജ ഭരണാധികാരിയുടെ സുരക്ഷയും പാലിക്കേണ്ട പ്രോേട്ടാക്കോളും കണക്കിലെടുത്ത് ഉഷക്കും മോഹൻ ലാലിനും പിന്നീട് നൽകിയാൽ മതിെയന്ന് തീരുമാനിക്കുകയായിരുന്നു. സർവകലാശാല ആസ്ഥാനത്തിന് പകരം കോഴിക്കോട് നഗരത്തിേലക്ക് ചടങ്ങ് മാറ്റണെമന്ന് സർക്കാർ നിർദേശമുണ്ടായിരുന്നു. സർവകലാശാല സ്ഥിതിചെയ്യുന്ന  മലപ്പുറം ജില്ലയിൽ വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതും സുരക്ഷാവിഷയവുമായിരുന്നു കാരണം. ഇക്കാര്യം ചർച്ചചെയ്യാൻ അടിയന്തര സിൻഡിക്കേറ്റും കൂടിയിരുന്നു. ഭിന്നത നിലനിന്നതിനാൽ വിഷയം ചാൻസലർകൂടിയായ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിെൻറ ശ്രദ്ധയിൽപ്പെടുത്തി. ഗവർണറാണ് രാജ്ഭവനിൽ ചടങ്ങ് നടത്താൻ നിർദേശിച്ചത്. 

ആദ്യം പൊേറ്റക്കാട്ടിന്; കോവിലന് ഏറ്റുവാങ്ങാനായില്ല
കോഴിക്കോട്: 1982ൽ എസ്.കെ. പൊേറ്റക്കാട്ടിനാണ് കാലിക്കറ്റ് സർവകലാശാല ആദ്യമായി ഡി.ലിറ്റ് സമ്മാനിച്ചത്. ഇതുവരെ നൽകിയ 18 പേരിൽ ഏറെയും സാഹിത്യരംഗത്തുനിന്നുള്ളവരാണ്. 2013ൽ സാമ്പത്തിക ശാസ്ത്രഞ്ജൻ മൊണ്ടേക് സിങ് അലുവാലിയ, കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ, മുൻ തമിഴ്നാട് ഗവർണർ ജസ്റ്റിസ് ഫാത്തിമ ബീവി എന്നിവർക്കാണ് അവസാനമായി ഇൗ ബിരുദം സമ്മാനിച്ചത്. 2010ൽ മമ്മൂട്ടി, ഇർഫാൻ ഹബീബ്, ക്യാപ്റ്റൻ ലക്ഷ്മി എന്നിവരെയും ആദരിച്ചു.

അന്ന് സാഹിത്യകാരൻ കോവിലനും ഡി.ലിറ്റ് പ്രഖ്യാപിച്ചെങ്കിലും ബിരുദദാനമാകുേമ്പാേഴക്കും അദ്ദേഹം അന്തരിച്ചിരുന്നു. ൈവക്കം മുഹമ്മദ് ബഷീർ, എം.എം. ഗനി, കെ.പി. കേശവമേനോൻ, എൻ.വി. കൃഷ്ണവാര്യർ, എം.ടി. വാസുദേവൻ നായർ, ഡോ. പി.െക. വാര്യർ, എം.എഫ്. ഹുസൈൻ, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, ഡോ. അരുൺ നിഗ്വേക്കർ, കമല സുറയ്യ, ഡോ. അമരിക് സിങ്  എന്നിവരാണ് കാലിക്കറ്റിൽനിന്ന് ഡി.ലിറ്റ് സ്വീകരിച്ച മറ്റു പ്രമുഖർ.  

Tags:    
News Summary - Calicut University Dlitt to Sharjah Sheikh -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.