വ്യാജ രസീതി ഉപയോഗിച്ച് വീട്ടുവാടക പിരിച്ച് തട്ടിപ്പ്; ചാവക്കാട് നഗരസഭ മുൻ കാഷ്യർക്കും പ്യൂണിനും മൂന്ന് വർഷം തടവും പിഴയും

തൃശൂർ: വീട്ടുവാടക പിരിച്ച് 65,973 രൂപ വെട്ടിച്ച കേസിൽ ചാവക്കാട് നഗരസഭ മുൻ കാഷ്യർക്കും പ്യൂണിനും തൃശൂർ വിജിലൻസ് കോടതി മൂന്ന് വർഷം തടവും 95,000 രൂപ പിഴയും വിധിച്ചു. 2001-2003 കാലഘട്ടത്തിൽ തൃശൂർ, ചാവക്കാട് മുനിസിപ്പാലിറ്റികളിൽ കാഷ്യറായിരുന്ന പി.എം ശശി, പ്യൂണായിരുന്ന എൻ.പി പുരുഷോത്തമൻ എന്നിവരെയാണ് ശിക്ഷിച്ചത്.

തൃശൂർ വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് തൃശൂർ വിജിലൻസ് കോടതി കണ്ടെത്തിയിരുന്നു. 2001 മാർച്ച് 31 മുതൽ 2003 ജൂൺ രണ്ട് വരെ ചാവക്കാട് മുനിസിപ്പാലിറ്റിയിൽ കാഷ്യറായിരുന്ന പി.എം.ശശി, പ്യൂണായിരുന്ന എൻ.പി പുരുഷോത്തമൻ എന്നിവർ ചോർന്ന് വ്യാജ രസീത് ഉപയോഗിച്ചാണ് ജനങ്ങളിൽ നിന്ന് വീട്ടുവാടക പിരിച്ചത്. പിരിച്ചെടുത്ത തുക മുനിസിപ്പൽ ഓഫിസിൽ ഏൽപ്പിക്കാതെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് കേസ്.

തൃശൂർ വിജിലൻസ് യൂനിറ്റ് മുൻ ഡിവൈ.എസ്.പി കെ.എ. ജോർജ് രജിസ്റ്റർ ചെയ്ത കേസ് മുൻ ഡിവൈ.എസ്.പി പി.എൻ. ഉണ്ണികൃഷ്ണൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.കെ. ഷൈലജൻ ഹാജരായി.

Tags:    
News Summary - Chavakkad Municipality sentenced the former cashier and Pune to three years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.