പി.എസ്.സി വഴിയല്ലാതെ ജോലിക്ക് ആളെ നിയമിക്കുന്നത് തടയാൻ നിയമം കൊണ്ടുവരുമെന്ന് ചെന്നിത്തല

പാലക്കാട്: പി.എസ്.സി വഴിയല്ലാതെ സർക്കാർ ജോലിക്ക് ആളെ നിയമിക്കുന്നത് തടയാൻ സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇതിനോടകം മൂന്ന് ലക്ഷം പിന്‍വാതില്‍ നിയമനം നടത്തിയെന്നും അഞ്ച് വര്‍ഷത്തിനിടെ നടന്നത് പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഇതിനെതിരെയെല്ലാം ശക്തമായ നിയമം കൊണ്ടുവരും. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ താത്ക്കാലിക നിയമനം നടത്തുന്നവര്‍ക്കെതിരെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പുതലവന്മാര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റം രജിസ്റ്റര്‍ ചെയ്യുന്നതായിരിക്കും. താല്‍ക്കാലിക നിയമനം എംപ്ലോയ്മെന്‍റ് എക്‌സേഞ്ചിലൂടെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് പിൻവാതിൽ നിയമനങ്ങൾ ഉണ്ടായിരുന്നതായി രമേശ് ചെന്നിത്തല തുറന്നുസമ്മതിച്ചു. ജനങ്ങൾ തിരസ്‍ക്കരിച്ചതിന് പിന്നിൽ പിൻവാതിൽ നിയമനങ്ങൾ അടക്കുള്ളവ കാരണമായി. താനടക്കമുള്ള മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്‍ചയും കാരണമായിട്ടുണ്ടാകാമെന്നും ചെന്നിത്തല പാലക്കാട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.