മാസ്ക് ധരിക്കാതെ കറങ്ങി നടന്ന പുരോഹിതെൻറ വിചിത്ര വാദങ്ങൾ പൊലീസിനെ വട്ടംകറക്കി. ഒരു പുരോഹിതൻ മാസ്ക് ധരിക്കാതെ പലയിടത്തും കറങ്ങി നടക്കുന്നതായി നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തിയത്.
റോഡിലൂടെ കുടയും പിടിച്ച് നടന്നുപോകുന്ന ഇയാളെ വഴിയിൽവച്ച് പൊലീസ് തടഞ്ഞു. താങ്കൾ എന്താണ് മാസ്ക് ധരിക്കാത്തെതന്ന് ചോദിച്ചപ്പോഴാണ് പുരോഹിതൻ വിചിത്രമായ വാദങ്ങൾ പുറത്തെടുത്തത്. ‘താൻ ദൈവിക സത്യത്തിലും വിശുദ്ധിയിലും ജീവിക്കുന്ന ദൈവദാസനാണെന്നും തനിക്ക് കൊറോണ വരില്ലെന്നും’ ഇദ്ദേഹം പൊലീസിനോട് പറഞ്ഞു.
പള്ളിയും അമ്പലങ്ങളുമെല്ലാം അടച്ചിരിക്കുകയാണെന്നും ലക്ഷക്കണക്കിന് ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് മാസ്ക് ധരിക്കണമെന്നും ഇദ്ദേഹത്തോട് പൊലീസ് പറഞ്ഞു. ‘എന്നാൽ വചനംവിട്ട് തനിക്ക് ഒന്നും ചെയ്യാനാകില്ല’ എന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.