തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വർഷ വിദ്യാർഥികൾക്ക് ഒക്ടോബർ നാല് മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. ഒന്നിടവിട്ട ദിവസങ്ങളിലാവും വിദ്യാർഥികൾക്ക് ക്ലാസുണ്ടാവുക. ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പ് വിദ്യാർഥികൾക്ക് ഒരു ഡോസ് വാക്സിനെങ്കിലും ഉറപ്പാക്കും.
ഇതിനായി വിദ്യാർഥികൾക്കായി വാക്സിനേഷൻ ക്യാമ്പുകൾ ഒരുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ഏകോപനം ഉറപ്പാക്കിയാകും ക്ലാസുകൾ തുടങ്ങുക. കോവിഡ് പ്രതിരോധത്തിനായി കോളജുകളിൽ പ്രത്യേക ജാഗ്രതസമിതികൾ രൂപീകരിക്കും. വാർഡ് കൗൺസിലർ, പി.ടി.എ അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, ആശവർക്കർ എന്നിവരെ ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നും അവർ പറഞ്ഞു.
വിദ്യാർഥികളിൽ ആർക്കെങ്കിലും രോഗം വന്നാൽ മറ്റുള്ളവരെ നിർബന്ധമായും ക്വാറന്‍റീനിലാക്കും. ചില കോളജുകളിൽ സി.എഫ്.എൽ.ടി.സി പ്രവർത്തിക്കുന്നുണ്ട്. ക്ലാസ് തുടങ്ങുന്ന സാഹചര്യത്തിൽ ഇവ മാറ്റിസ്ഥാപിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകുമെന്നും ഉന്നതവിദ്യഭ്യാസ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.