കോഴിക്കോട്: നഗരത്തിൽ വിവിധ പരിപാടികൾക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടയാൻ ബി.ജെ.പി- യുവമോർച്ച പ്രവർത്തകരുടെ ശ്രമം. ഹോട്ടൽ യാഷ് ഇൻറർനാഷനലിൽനിന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ കൊടിയുമായി നാല് പ്രവർത്തകർ ചാടിവീണു. ടാഗോർ സെൻറിനറി ഹാളിലെ അവാർഡ് ദാന ചടങ്ങിൽ പെങ്കടുക്കാനുള്ള യാത്രക്കിടെ സി.എച്ച് ഒാവർബ്രിഡ്ജിന് സമീപം പിണറായിയെ യുവമോർച്ച പ്രവർത്തകർ കരിെങ്കാടി കാണിച്ചു.
പത്രപ്രവർത്തക യൂനിയൻ സമ്മേളനസ്ഥലത്ത് കാർ തടയാൻ ശ്രമിച്ച നാലു പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. സി.എച്ച് ഒാവർബ്രിഡ്ജിന് സമീപത്തെ സംഭവത്തിൽ രണ്ടും പേരെ ടൗൺ പൊലീസ് പിടികൂടി. പറമ്പിൽ ബസാർ കിഴക്കേടത്ത് അമർനാഥ് (19), ഒളവണ്ണ കുഴുപ്പള്ളി മുതുവന ഷിഖിൻ (19) എന്നിവരെയാണ് സി.എച്ച് ഒാവർബ്രിഡ്ജിന് സമീപം പിടികൂടിയത്. അശോക ആശുപത്രിക്ക് സമീപം നാല് യുവമോർച്ച പ്രവർത്തകരെ കസബ പൊലീസ് കരുതൽ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടു.
പത്രപ്രവർത്തക യൂനിയൻ സമ്മേളനം നടന്ന യാഷ് ഹോട്ടലിലും പരിസരത്തും കനത്ത സുരക്ഷയായിരുന്നു െപാലീസ് ഒരുക്കിയത്. ദ്രുതകർമസേനയടക്കമുള്ള സംഘം ഇവിടെ നിലയുറപ്പിച്ചിരുന്നു. കർശന പരിശോധനക്കുശേഷമാണ് സമ്മേളന പ്രതിനിധികളെ വരെ അകത്തേക്ക് കടത്തിവിട്ടത്. മുൻവശത്തു കൂടെ കയറിയ മുഖ്യമന്ത്രിയെ പിന്നിലെ വഴിയിൽ കൂടിയാണ് െപാലീസ് കാറിൽ കയറ്റിയത്. മുഖ്യമന്ത്രിയുടെ കേരള സ്േറ്ററ്റ് ഒന്നാം നമ്പർ കാർ മാവൂർ റോഡിേലക്ക് പ്രവേശിച്ചയുടൻ യുവമോച്ച പ്രവർത്തകൻ ബി.ജെ.പിയുടെ കൊടിയേന്തി ചാടി വീഴുകയായിരുന്നു. പൊലീസ് ഉടൻ ഇയാളെ പിടികൂടി. പിന്നീട്, നന്തിലത്ത് ജങ്ഷനിലെ ട്രാഫിക് ജങ്ഷൻ തിരിഞ്ഞപ്പോൾ മറ്റൊരു പ്രവർത്തകനും കാറിെൻറ മുന്നിലെത്തി.
അപ്പോഴേക്കും മുഖ്യമന്ത്രിയുടെ കാർ ചീറിപ്പാഞ്ഞു പോയി. നടുറോഡിലായിപ്പോയ യുവമോർച്ചക്കാരനെ പിന്നാലെ വന്ന അംഗരക്ഷകരുെട കാർ ഇടിച്ചിടുന്ന അവസ്ഥയിലായിരുന്നു. കാർ പെെട്ടന്ന് നിർത്തിയതിനാലാണ് അപകടം ഒഴിവായത്. പിന്നീട് പൊലീസെത്തി ഇയാളെയും മറ്റു രണ്ടു പേരെയും പിടികൂടി ജീപ്പിൽ കയറ്റി. മുഖ്യമന്ത്രി പെങ്കടുത്ത സമ്മേളനം നടന്നുെകാണ്ടിരിക്കെ മൊഫ്യൂസൽ ബസ്സ്റ്റാൻഡിന് സമീപം ഫോക്കസ് മാളിന് മുന്നിൽ ശബരിമല കർമസമിതിയുടെ പേരിൽ നാമജപം നടത്തി. ഇവിടെ നിന്ന് എത്തിയവരാണ് മുഖ്യമന്ത്രിയെ തടയാനൊരുങ്ങിയത്. ഇവരെ കണ്ടെത്തി തടയാൻ പൊലീസിന് കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.