കോൺഗ്രസ് പതാക ഒസ്യത്തായി ഏറ്റെടുത്തയാളാണ് താൻ -ആര്യാടൻ ഷൗക്കത്ത്

കോഴിക്കോട്: കോൺഗ്രസിന്‍റെ പതാക ഒസ്യത്തായി ഏറ്റെടുത്തയാളാണ് താനെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. പിതാവ് ആര്യാടൻ മുഹമ്മദ് ആശുപത്രിക്കിടക്കയിൽ വെച്ച് തന്നോടൊരു ആവശ്യം ഉന്നയിച്ചിരുന്നു. മൃതശരീരത്തിൽ കോൺഗ്രസിന്‍റെ പതാക പുതപ്പിക്കാൻ മറക്കരുതെന്ന്. അതൊരു ഒസ്യത്തായി, എന്‍റെ പിതാവിന്‍റെ അവസാന വാക്കായി ഏറ്റെടുത്തയാളാണ് ഞാൻ. തന്‍റെ ജീവിതത്തിലും അത് പകർത്തണം എന്ന് ആഗ്രഹിക്കുന്നയാളുമാണ് -ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

‘കോഴിക്കോട് ശനിയാഴ്ച നടന്ന സി.പി.എം റാലിയിൽ തന്നെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പി. മോഹനൻ മാസ്റ്ററും പറഞ്ഞത് അവരവരുടെ വീക്ഷണങ്ങളാണ്. അവർ എന്തുപറയണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. അവരെന്തു പറയണമെന്ന് തീരുമാനിക്കാൻ എനിക്കാവില്ല. കോൺഗ്രസ് പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ എന്നനിലയിൽ ഇതാണ് അതിനോടുള്ള തന്‍റെ പ്രതികരണം. 

കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യറാലി നടത്താൻ വൈകിയെന്ന അഭിപ്രായം തനിക്കില്ല. മലപ്പുറത്ത് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യറാലിയുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങൾ അച്ചടക്കസമിതിയിൽ വിശദീകരിച്ചിട്ടുണ്ട്. നല്ലരീതിയിൽതന്നെ വിശദീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ഫലസ്തീൻ വിഷയം വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി ഉപയോഗിക്കരുതെന്നാണ് തന്‍റെ നിലപാട്. ഫലസ്തീനെ പിന്തുണച്ചുകൊണ്ട് എത്ര റാലികൾ നടത്താൻ കഴിയുമോ അത്രയും റാലികൾ നടത്തണം. പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർട്ടിക്കകത്ത് പറയും. ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. കോൺഗ്രസ് റാലിക്ക് ശശി തരൂരിനെ വിളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണ് -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Congress leader Aryadan Shaukat about cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.