മലപ്പുറം: ഇത്തവണ ലോക്സഭ െതരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തടക്കം സ്വതന്ത്ര പരീ ക്ഷണത്തിനില്ലെന്ന് സി.പി.െഎ. നാല് മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ തന്നെ മത്സര ിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സൂചന നൽകി. വയനാട്ടിലും പാർട്ടി ചിഹ് നത്തിൽ സ്ഥാനാർഥിയുണ്ടാകും. കഴിഞ്ഞതവണ തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ കൊണ്ടുവന്നതിന് എറെ പഴി കേൾക്കേണ്ടിവന്നു. മികച്ച സ്ഥാനാർഥി ആയിരുന്നെങ്കിലും എതിർപ്രചാരണങ്ങൾക്കാണ് ശക്തി ലഭിച്ചത്.
ഇത്തവണ കുറേക്കൂടി അനുകൂല സാഹചര്യമാണുള്ളത്. കഴിഞ്ഞ തവണ വയനാട് ജില്ലയിൽ എൽ.ഡി.എഫിന് മേൽെക്കെ ലഭിച്ചെങ്കിലും മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലാണ് പിന്നാക്കമായത്. സി.പി.എമ്മിനും സി.പി.െഎക്കും സ്വാധീനമില്ലാത്ത ചില പോക്കറ്റുകൾ മലപ്പുറം ജില്ലയിലുണ്ട്. അത്തരം പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നു.
സി.പി.െഎ മത്സരിക്കുന്ന മണ്ഡലങ്ങളിൽ എല്ലായിടത്തും ബൂത്തുതല കമ്മിറ്റികളായി. പൊന്നാനിയും വയനാടും പരസ്പരം മാറാനുള്ള ഒരു ചർച്ചയും സി.പി.എമ്മുമായി ഉണ്ടായിട്ടില്ലെന്നും കാനം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.