സി.പി.എം-സി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ ആശുപത്രിയിൽ

അഞ്ചൽ (കൊല്ലം): വിദ്യാർഥികൾ തമ്മിലുണ്ടായ പ്രശ്നങ്ങളിൽ ഇടപെട്ട സി.പി.എം, സി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗത്തിലുംപെട്ട മൂന്നുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകരായ തടിക്കാട് അഭിമൻസിലിൽ അനീഷ് (24), ഏറം സ്വദേശി ഷംനാദ് (27), സി.പി.ഐ വിദ്യാർഥി നേതാവായ മുഹമ്മദ് തൻസീർ (17) എന്നിവർക്കാണ് പരിക്കേറ്റത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ തടിക്കാട് വായനശാല മുക്കിലാണ് സംഘട്ടനമുണ്ടായത്. നേരത്തേ സ്കൂൾ സമയത്ത് വിദ്യാർഥികൾ തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അനീഷും ഷംനാദും ചേർന്ന് മുഹമ്മദ് തൻസീറിനെ ഉപദ്രവിച്ചു. ഇതറിഞ്ഞെത്തിയ സി.പി.ഐ പ്രവർത്തകർ മുഹമ്മദ് തൻസീറിനെ അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി കൊടുപ്പിച്ച ശേഷം അഞ്ചലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, തിരികെയെത്തിയ സി.പി.ഐ പ്രവർത്തകർ അനീഷിനെയും ഷംനാദിനെയും വായനശാല ജങ്​ഷനിൽ മാരകായുധങ്ങളുപയോഗിച്ച് മർദിക്കുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ സി.പി.എം പ്രവർത്തകർ പരിക്കേറ്റ അനീഷിനെയും ഷംനാദിനെയും പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീഷിന്‍റെ കൈക്കും ഷംനാദിന് തലക്കുമാണ് പരിക്ക്. സംഘർഷാവസ്ഥ കണക്കിലെടുത്ത് തടിക്കാട്ടിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നു.

Tags:    
News Summary - CPM-CPI activists clash; Three were hospitalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.