മൃതദേഹം കിണറ്റില്‍ കണ്ടത്തെിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: കഴുത്തില്‍ മുറിവേറ്റ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടത്തെിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
കുതിരവട്ടം ദേശപോഷിണി വായനശാലക്ക് സമീപം തിരുമംഗലത്ത് കിഴക്കേപറമ്പത്ത് മഞ്ജുഷ ഹൗസില്‍ വാടകക്ക് താമസിക്കുന്ന പ്രേമന്‍െറ ഭാര്യ രജനിയെയാണ് (46) കഴിഞ്ഞദിവസം സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍  കണ്ടത്തെിയത്.

വീടിന്‍െറ സ്വീകരണമുറിയിലെ കട്ടിലിനോട് ചേര്‍ന്നുള്ള ഭാഗത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. ഇത് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് സ്വയംവരുത്തിയ മുറിവാണെന്നാണ് വിലയിരുത്തല്‍. ഇവിടെനിന്ന് അടുക്കളവാതില്‍ വഴി കിണര്‍ വരെയുള്ള ഭാഗത്ത് രക്തം പുരണ്ട കാല്‍പ്പാടുകളുമുണ്ട്. ഈ കാല്‍പ്പാടുകള്‍ രജനിയുടേതാണെന്നാണ് പൊലീസിന്‍െറ വിലയിരുത്തല്‍.

അതേസമയം അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂത്തമകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം വൈകുന്നേരത്തോടെ സംസ്കരിച്ചു.

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.