തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിെൻറ ക്രൂരപീഡനത്തെത്തുടർന്ന് ഏഴുവയസ്സുകാരൻ മരിച്ച സംഭവത്തിൽ 17ന് കുറ്റപത്രം വായിക്കും. വിചാരണ എന്ന് തുടങ്ങുമെന്നും അന്ന് തീരുമാനിക്കും.തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി അരുൺ ആനന്ദിനെ 17ന് മുട്ടം കോടതിയിൽ ഹാജരാക്കും.2019 മാർച്ച് 28നാണ് ഏഴ് വയസ്സുകാരന് മർദനമേറ്റത്. ചികിത്സയിൽ കഴിഞ്ഞ കുട്ടി ഏപ്രിൽ ആറിന് മരിച്ചു. കുട്ടിയുടെ പിതാവിെൻറ മരണശേഷം പ്രതി അരുൺ കുട്ടിയുടെ അമ്മയോടൊപ്പം താമസിച്ചുവരികയായിരുന്നു.
കുട്ടിയും സഹോദരനും ഇയാളുടെ ലൈംഗിക പീഡനത്തിന് ഇരയായതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതിക്ക് 19വർഷം കഠിനതടവും 23.81ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.